പ്രത്യാശയുടെ ജ്വാലയിൽ നിറയപ്പെട്ട അമ്മ. വിരിയുന്ന പൂമൊട്ട്,എളിമയുടെ നിറദീപം എത്ര വർണ്ണിച്ചാലും മതിവരാത്ത ആത്മീയ തേജസ്സാണ് അമ്മ മദർ തെരേസ..
തെരുവുകളിൽ ആരോരുമില്ലാതെ നരകിച്ചു മരിക്കുന്ന ലക്ഷങ്ങളുടെ അടുത്തേക്ക് ഈശോയുടെ കരങ്ങൾ താങ്ങി ഇറങ്ങുമ്പോൾ കൈകുളളിൽ ജപമാല മണികൾ മാത്രം.. എന്തു കൊണ്ട് ഇവർ ആലംബഹീനരും രോഗികളുമായി ഇവിടെ കിടക്കുന്നു. എന്തു കൊണ്ട് ഇവരുടെ സ്ഥാനത്ത് ഞാനല്ല,ഓടയിൽ നിന്നും എടുക്കപ്പെട്ട ആ മനുഷൃൻ എന്തു കൊണ്ട് അയാൾ അവിടെയായി. ഇതിന്റെ ഉത്തരം ആർക്കും ചിന്തിക്കാൻ കഴിയാത്ത തിലും അതീതമാണ്…ആ ചിന്തകളാണ് അമ്മ പ്രാബലൃത്തിൽ എത്തിച്ചത്.
1910 ആഗസ്റ്റ് 26ന് നിക്കോളോ ബോക്ജാക്സിയുടെയും ഡ്രാണയുടെയും അഞ്ച് മക്കളിൽ ഇളയവളായി അമ്മ ജനിച്ചു. സ്നേഹമയിയായ ഡ്രാണ ആർഭാടങ്ങളിൽ നിന്നും മോശപ്പെട്ട കൂട്ടുകെട്ടുകളിൽ നിന്നും കാർക്കശൃത്തോടെ മക്കളേ അകറ്റി നിർ ത്തിയിരുന്നു.
മിഷിനറി പ്രവർത്തനങ്ങളിൽ അതീവ താൽപരൃം കാണിച്ച തേരേസ ചെറുപ്പം മുതലേ പാവപ്പെട്ടവർക്കായി ജീവിതം മാറ്റി വയ്ക്കണമെന്ന് ശക്തമായി തീരുമാനം എടുത്തിരുന്നു. പതിനെട്ട് വയസ്സായതോടെ തേരേസ ലൊറേറ്റോ സനൃസ സഭയിൽ ചേര്‍ന്നു. അന്ന് അവിടെ അമലോത്ഭവ മാതാവിന്റെ തിരുനടയിൽ വെച്ച് തേരേസ എന്ന പേരു സ്വീകരിച്ചത്.അതിനുശേഷം സനൃസ ജീവിതത്തിന്റെ പ്രഥമ പാഠങ്ങൾ അഭൃസിപ്പിക്കുന്നതിനായി രണ്ടു വർഷത്തേക്ക് ഡാർജിലിംഗിലേക്ക് തെരേസയേ അയച്ചു.അവിടെ വച്ച് സനൃസ പരിശീലനത്തോടൊപ്പം ഹിന്ദിയും,ബംഗാളിയും വശമാക്കിയ തേരേസ 1931 മേയ് 25 പ്രഥമ വാഗ്ദാനം നടത്തി ലൊറേറ്റോ സനൃസിനിയായി. ഡയറി കുറുപ്പുകൾ പതിവു പോലെ എഴുതിയിരുന്ന തേരേസയുടെ പേജുകളിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം അതാണ് എന്ന് കൂട്ടി ചേർ ത്തിരുന്നു. പിന്നീട് കൽക്കട്ടയിൽ തിരിച്ചെത്തിയ തേരേസ ലൊറേറ്റോ എന്റലി കോൺവെന്റ് വക ബംഗാളി സ്കൂളിൽ അധ്യാപികയായി നിയമിക്കപ്പെ ട്ടു. കുട്ടികളെയും കൂട്ടി ഇടയ്ക്കിടയ്ക്ക് ചേരികളിലേ പട്ടിണി പാവങ്ങളുടെ അടുത്തേക്ക് പോകാൻ തെരേസക്ക് അതിയായ താൽപരൃമായിരുന്നു
ആറു വർഷത്തേ സനൃസ ജീവിതം പൂർ ത്തിയായപ്പോൾ തേരേസയുടെ വാഗ്ദാനം പൂർത്തിയായി. ജീവിതവസാനം വരെ ദാരിദ്ര്യം,അനുസരണം, ബ്രഹ്മചരൃം എന്നീ സനൃസ ഘടകങ്ങൾ പാലിച്ചു കൊണ്ട് യേശുവിന്റെ സ്വന്തമായി, യേശുവിന് വേണ്ടി മാത്രം ജീവിക്കാൻ തേരസയുടെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു. അന്നു മുതൽ സിസ്റ്റർ തേരേസയേ എല്ലാവരും മദർ തേരേസ എന്നു വിളിച്ചു തുടങ്ങി.
കൽക്കട്ടയിൽ നിന്ന് ഡാർജിലിങ്ങിലേ ക്കുളള യാത്രക്കിടയിലാണ് ഈശോയുടെ വിളി തൊട്ടറിഞ്ഞു ഈശോ കൽക്കട്ടയിലെ ചേരികളിലേക്ക് ക്ഷണിച്ചത്.നീലക്കരയുളള വെളള സാരിയുടുത്ത് തേരേസ മക്കളുടെ അടുത്തേക്കിറങ്ങി.
“പാവങ്ങളുടെ കൊച്ചു സഹോദരികൾ” എന്ന സനൃസ സഭ ആരംഭിച്ചു.ഇത് തേരേസയുടെ ജീവിത ത്തിലെ രണ്ടാം പരിശീലന കാലഘട്ടമായിരുന്നു. തെരുവിൽ കിടന്നു മരിക്കുന്നവരേയും,പുഴുക്കളരിച്ചും, ഉറുമ്പരിച്ചും കിടക്കുന്ന കുഞ്ഞുങ്ങളെയും ചേരികളിലെ ഓരങ്ങളിൽ തെരേസ അനുദിനം കണ്ടു മുട്ടുകയും അവരെ പരിപാലിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് തേരേസയുടെ മുൻ വിദ്യാർതഥികളിൽ ഒരാളായ സുഭാഷിണി ദാസ് സേവനം ചെയ്യാനെത്തിയത്.പിന്നീട് 1950 ജൂൺ മാസമായപ്പോഴേക്കും അംഗങ്ങളുടെ സംഖൃ വർദ്ധിച്ചു.അങ്ങനെ കൽക്കട്ടയിൽ ദൈവചൈതനൃത്തോടെ “മിഷിനറി ഓഫ് ചാരിറ്റി”രൂപമെടുത്തു.1950 ഒക്ടോ 7ന് ഔദ്യോഗികാനുമതിയോടെ പ്രവർത്തനമാരംഭിച്ചു.
ഇതെല്ലാം അമ്മയുടെ ജീവിതത്തിലെ ദൈവകൃപയുടെ ദിനങ്ങളായിരുന്നു. ആതുരാലയങ്ങളും ശിശുഭവനങ്ങളും കുഷ്ഠ രോഗപരിചരണ വിഭാഗങ്ങളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയര്‍ന്നു വന്നു.സമാധാനത്തിനുളള നോബേൽ സമ്മാനം മുതൽ മദറിനെ തേടിയെത്തി.
ഓരോ ഭവനത്തിന്റെയും ഓരോ സഹോദരിമാരുടെയും വേദനകളും കണ്ണുനീരും ഏറ്റുവാങ്ങേണ്ടി വന്ന അമ്മ എല്ലാവർക്കും ആശ്വാസമായിരുന്നു.ഈ ലോകം മുഴുവൻ പടർന്നു പന്തലിച്ച ആ മുല്ല വളളിയുടെ സുഗന്ധം,കനിവിന്റെ നിറമുളള ആ റോസാപുഷ്പം ഇന്നും ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും തെരുവുകൾ അനാഥമാകില്ലായിരുന്നു….
“ആത്മാവ് സ്വയം ദൈവത്തിനു മുഴുവനായി കീഴടങ്ങുന്ന പ്രവർത്തിയാണ് വിശുദ്ധി”-
മദർതെരേസ



By
Riya Tom