അതിജീവനത്തിലേക്കുളള ദൂരം…നിമിഷ കവിത -Riya

പാതി മറഞ്ഞ ലോകത്തിൻ…

മൗനം തേങ്ങി നിൽക്കുന്നു..

അഖിലമാം ദേശം തൻ..

കൊറോണ എന്ന മാരിയേ..

ഒരു തെല്ലും ഭയമില്ലാതെ നാം

മിഴി തുറന്നു നിന്നു

പ്രപഞ്ചമാം തൻ മാമാക മിഴികളെ

ജീവൻ നൽകി പുൽകുന്ന മൃതിയേ

അതിജീവനമെന്ന ഒറ്റയാൾ പോരാട്ടത്തിൽ

ചിരി തൂകി നിന്നു നാം..

മാഞ്ഞു പോകുന്ന കണ്ണുനീർ

തുളളികളിൽ നിന്ന്

ഹൃദയത്തെ ധ്യാനിച്ചു

നിന്നെൻ മാലാഖമാരോട്

നന്ദി ചൊല്ലിയെൻ വാക്കുകൾ

അവസാനിക്കുവാൻ കഴിയാതെ

പിൻവഴികളിൽ കൈവിടാതെ

കാരുണൃമാം കൈതാങ്ങേകി

സേവനം ചെയ്യ്ത ഏവരുമേ

നിങ്ങൾക്കായി ഇതാ..

എന്റെ ഹൃദയ ധ്വനിയിലെ നന്ദി

രേഖ സമർപ്പിക്കുന്നു..

ഒന്നായി പോരുതുക

ഭീതി തൻ മാറ്റുക

ഉണരട്ടേ നാടെങ്ങും

കൊറോണ ഭീതിയിൽ നിന്ന്

Good friday message, Riya

ഇന്ന് ദുഃഖ വെളളി( Good friday) ലോകമെങ്ങുമുളള ക്രൈസ്തവ ജനത കാൽവരി കുരിശിൽ സഹനങ്ങൾ ഏറ്റു വാങ്ങിയ ആ പ്രാണനാഥനെ നോക്കുന്ന സ്മരണ ദിനം.

വലിയ നോമ്പിന്റെ ഒരുക്കങ്ങളിന്റെ ലക്ഷൃ പ്രാപ്തിയിലേക്ക് ആഗമിക്കുന്ന ദിനം കൂടിയാണ് വലിയ വെളളി. ഉയർപ്പിന്റെ തുറമുഖത്തിലേക്ക് അടുക്കുന്ന ദിനം. ജീവിതത്തിന്റെ വലിയ പ്രത്യാശ ഇവിടെ ആരംഭിക്കുന്നു. നമ്മുടെ കർത്താവീശോമിശിഹാ മാനവരുടെ പാപ ങ്ങൾ ഏന്തി ഗാഗുൽത്താമലയിലേക്ക് ക്രൂശുമായി ഏറുമ്പോൾ നമ്മുക്ക് ഒരു പ്രത്യാശയാണ് ” അവൻ ഉയർത്തെഴുന്നേൽക്കും, മാനവ കുലത്തിന്റെ എല്ലാ പാപങ്ങളും തുടച്ചു മാറ്റുവാനായി , അവൻ ഉയർത്തെഴുന്നേൽക്കുമെന്ന് .” ആ ഒരു പ്രത്യാശയാണ് നമ്മുടെ ജീവിതത്തിന്റെ അടിത്തറ തന്നെ. 1964-ൽ പ്രശസ്തനായ സാഹിത്യ ആംഗ്ലോഡ്ക്കാരൻ ഇപ്രകാരം തന്റെ ലേഖനത്തിൽ രേഖപ്പെടുത്തുന്നു.

ലോകത്തിലുളള മനുഷൃരെ മൂന്നായി തരം തിരിക്കാം കഴിയും:-

1. സ്വാർതഥത – തന്റെ രാജ്യത്തിൽ ക്ഷോഭം കടന്നു വരുമ്പോൾ , സ്വാർതഥനായ മനുഷ്യന്റെ ചിന്തയിലൂടെ കടന്നു പോകുന്ന ഒന്നായിരിക്കും സ്വന്തം ജീവനും, തന്റെ ഭാരയുടെയും, മക്കളുടെയും ജീവനും മാത്രം രക്ഷ പ്രാപിക്ക്ുക എന്നത്. അതിനാൽ അവന്റെ ചിന്തയിൽ ഒരു വൃത്തം വരയ്ക്കും ആ വൃത്തത്തിനുളളിൽ തന്റെ പുത്രൻമാരും, ഭാരൃയും. വൃത്തത്തിനു പുറമേയോ അവിടുത്തെ ജനങ്ങളും.

2. രണ്ടാമതായി കാണപ്പെടുന്ന മനുഷ്യർ- കുറച്ചു കൂടി വലിയ വൃത്തം വരയ്ക്കും. ആ വൃത്തത്തിൽ തന്നെയും തന്റെ ഭാരൃയും, മക്കളും , സഹോദര തുലൃരെയും അതിൽ ഉൾപ്പെടുത്തും. മറ്റു ചിലർ വൃത്തത്തിനു പുറത്തുമായിരിക്കും.

3. എന്നാൽ മൂന്നാമതായി കാണപ്പെടുന്ന മനുഷൃർ ഈ രണ്ടു മനുഷൃരിൽ നിന്ന് വൃതൃസ്തനായിരിക്കും. ഈ കൂട്ടർ പ്രപഞ്ചത്തെയും , ലോകത്തെയും, സ്നേഹത്തെയും, സഹനത്തെയും ആ വലിയ വൃത്തത്തിൽ ഉൾപ്പെടുത്തുന്നു.

ലോകത്തിൽ നാം ഒന്ന് അന്വേഷിച്ചാൽ കാണാം ചുരുക്കം ചിലരെ. ഈ മൂന്നാം വൃത്തത്തിൽ കാണപ്പെടാൻ കഴിയുന്ന ഏറ്റവും വലിയ ഒരാളാണ് നമ്മുടെ കർത്താവീശോമിശിഹാ.

“30- വെളളിക്കാശിന്റെ വിധിയെ തോൽപ്പിച്ചവൻ”……….,

“കുരുടന് കാഴ്ച നൽകിയവൻ

“സക്കറിയക്കാരി സ്ത്രീക്ക് ജീവന്റെ ജലം ദാനം നൽകിയവൻ”………..

ആയതിനാൽ ഈ ദുഃഖവെളളി ആചരണം ആ ക്രൂശിതനിലേക്ക്ുളള ദൂരത്ത്ിന്റെ ആഴം ഇന്ന് ഈശോ മരിച്ച ഈ ദിനത്തിൽ നമ്മുടെ പാപകറകളും മരണപ്പെട്ട് അവിടുന്ന് ഉയര്‍ത്തെഴുന്നേറ്റ ആ ദിനത്തിൽ നമ്മുടെ ദൈവീക വിചാര ങ്ങളും ഉത്ഥാനപ്പ്െടണം..

ആ ക്രൂശിതനിലേക്കുളള വഴി അടുത്തിരിക്കുന്നു. ഈശോയെ അനുഗമിച്ചു ആ നീതിമാന്റെ ആഗ്രഹപൂർത്തികരണിന് വേണ്ടി ഈ ദുഃഖവെളളിയാചരണം നിറകണ്ണുകളോടെ നാം സ്വീകരിക്കാം “…….

Maundy Thursday message, Riya


പെസഹ വ്യാഴം ക്രിസ്തു സഭയുടെ മറ്റൊരു സവിശേഷത നിറഞ്ഞ ഓർമ്മയാണ്. ഈശോമിശിഹാ ക്രൂശുമരണത്തിന് മുൻപ് തന്റെ പന്ത്രണ്ടു ശിഷൃൻമാരുമായി അന്തൃ അത്താഴ വിരുന്നിനെ സൂചിപ്പിക്കുന്നതാണ് പെസഹ.

പെസഹ വ്യാഴാഴ്ചയുടെ വിശ്വാസങ്ങളെ രണ്ടായി തിരിക്കാം.

1. പരിശുദ്ധ കുർബാന സ്ഥാപിക്കുന്നു.

“യേശു പന്ത്രണ്ടു ശിഷൃൻമാരുമായി പന്തിയിൽ ഇരുന്നു തന്റെ നിർദേശങ്ങൾ ശിഷൃൻമാരുമായി നൽകിയ ശേഷം, അവർ ഭക്ഷിച്ചു കൊണ്ടിരിക്കുമ്പോൾ യേശു അപ്പം എടുത്ത് വാഴ്ത്തി നുറുക്കി ശിഷൃൻമാർക്കു കൊടുത്ത് വാങ്ങി ഭക്ഷിപ്പിൻ ഇത് എന്റെ ശരീരം എന്നു പറഞ്ഞു. പിന്നെ പാനപാത്രം എടുത്തു സ്ത്രോതം ചൊല്ലി അവർക്കു കൊടുത്ത് അരുളി ചെയ്തു എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ ഇത് അനേകർക്ക്ു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിനുളള എന്റെ രക്തം” (മത്തായി 26:28)

ഇതിലൂടെ പരിശുദ്ധ സഭ സ്ഥാപിക്കുന്ന്ു. കുർബാന എന്ന വിശുദ്ധിയിലൂടെ അനേകർക്കു പാപമോചനവും രോഗസൗഖൃവും ലഭിക്കുന്നു. കുർബാന എന്ന മഹാ വിശുദ്ധിയുടെ നിറവിൽ നിൽക്കുമ്പോൾ നാം ഓർക്കേണ്ട ചില കാര്യങ്ങളുണ്ട്. മനസ്സും , ശരീരവും ആ ദിവൃ കാരുണൃ നാഥന്റെ അരികിലേക്ക് ചേർക്കുക. രണ്ട് :, പുരോഹിതൻ ക്രിസ്തുവിന്റെ ശരീരം ബലിവേദിയിൽ അർപ്പിക്കുമ്പോൾ അത് മാംസവും , രക്തവുമായി മാറുന്നു. അത് നാം ഭക്ഷിക്കുമ്പോൾ ക്രിസ്തുവും നമ്മിലേക്ക് പ്രവേശിക്കുകയാണ് അതിനാൽ വിശ്വാസം വളരേ വലുതാണ്. മനുഷ്യ ഹൃദയങ്ങളെ സാത്താനൃ ശക്തിയിൽ നിന്നും മോചിപ്പിക്കുവാൻ വേണ്ടിയാണ് അവിടുന്ന് സഹനങ്ങൾ പേറിയത്. എന്നാൽ ആധുനിക ലോകം കാഴ്ച വയ്ക്കുന്നത് വിഹലമായ പാപ ങ്ങളിലേക്ക് ചേക്കേറിയാണ്. മതങ്ങൾ തമ്മിലുളള തർക്കങ്ങളും പരസ്പര യുദ്ധ ങ്ങളും മരണങ്ങളുമെല്ലാം തന്നെ ഇന്ന് അന്ധകാരത്തിന്റെ മതിലുകളെ ചുറ്റി നിർത്തി കെട്ടിയിട്ടിരിക്കുകയാണ്. ആ കെട്ടുകളെ പൊട്ടിച്ച് രക്ഷിക്കു വേണ്ടി, അടയാളങ്ങൾക്കു വേണ്ടി പരിശുദ്ധ കുർബാന ജീവിതം മാറ്റി വയ്ക്കുവാൻ നാം ഏവരും ശ്രദ്ധിക്കണം അതിനാലാണ് ഈശോ പറഞ്ഞിരിക്കുന്നത് “ എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോട് കൂടെ പുതുതായി കുടിക്കും നാൾവരെ ഞാൻ മുന്തിരി വളളിയുടെ ഈ അനുഭത്തിൽ നിന്ന് ഇനി കുടിക്കുകയില്ലയെന്ന്


2. രണ്ടാമതായി ശിഷൃ ഗണങ്ങളുടെ പാദങ്ങൾ കഴുകൽ..

“കച്ചമുണ്ടും പച്ചവെളളവുമായി അവൻ ആഗതനായിരിക്കുന്നു. ” തന്റെ ശിഷൃൻമാരുടെ പാദങ്ങൾ കഴുകി വലിയയോരു സ്മരണ രേഖപ്പെടുത്തുന്നു. താഴ്മയുടെ അനർതഥമാണ് പാദങ്ങൾ കഴുകൽ. എളിമ എന്നത് ഈസിയായി സാധിക്കുന്നതല്ല. ആ വാക്കിനുളള അർതഥവും അത്രയ്ക്കും വലുതാണ്.

ആയതിനാൽ അന്തൃം വരെ അവന്റെ ഓഹരിയിൽ പങ്ക് പറ്റുവാൻ ഹൃദയത്തെ നാം ഓർക്കുക.

പാതിനോമ്പ്- 40-യാം വെളളി

ലോകം മാറ്റിമറിക്കുന്ന ഉത്കണ്ഠ ദിനങ്ങളിലൂടെ മനുഷ്യർ ഇന്ന് കടന്നു പോകുന്നു. ഉത്കണ്ഠ എന്ന വാക്കിന്റെ അർതഥവും വ്യാപ്തിയും മനുഷ്യ കുലത്തിന്റെ തന്നെ ഒരു ഭാഗമായി മാറിയിരിക്കുന്നു. മഹാവിപത്ത് കത്തി പടരുന്ന സാഹചരൃത്തിലൂടെ ലോകമോട്ടാകെ ഉളള ജനങ്ങൾ വ്യാകുലരായിരിക്കുന്നു.ദൈവത്തെിനു ഒരു പദ്ധതിയുണ്ട്. ആ പദ്ധതിയിലൂടെയാണ് നമ്മെ അവിടുന്ന് കൊണ്ടു പോകുന്നത്. അതിരുവിട്ട ആകുലതകളും, ഉത്കണ്ഠകളും നമ്മെ ഭീതിയിൽ ആഴ്ത്തപ്പെടുകയുളളു .ആ രക്ഷയുടെ കരങ്ങൾ നമ്മിലേക്ക് തീര്‍ച്ചയായും എത്തിപ്പെടുമെന്ന് പൂര്‍ണ വിശ്വാസത്തോടെ ജീവിതത്തെ മുന്നോട്ടു കൊണ്ടു പോകുക…

” കാറ്റ് നോക്കിയിരിക്കുന്നവൻ വിതയ്ക്കുകയോ, മേഘങ്ങളെ നോക്കി ഇരിക്കുന്നവൻ കൊയ്യുകയോ ഇല്ല” ( സഭാ പ്രസംഗകൻ 11:4)

വലിയ നോമ്പ് – 38th day

ഇന്നത്തെ വചന സന്ദേശം വിശുദ്ധ ജീവിതത്തെ കുറിച്ചാണ്….

വിശുദ്ധത എന്നുള്ളതിന്റെ അർത്ഥം എന്താണ് ??? വിശുദ്ധ ജീവിതം എങ്ങനെ നയിക്കണം?? നമ്മുടെ മനസ്സിലേക്ക് വരുന്ന സംശയങ്ങളാണ് ഇവ. എന്നോട് പ്രവൃത്തിച്ചതു പോലെ ഞാൻ അവനോടും പ്രവൃത്തിക്കും , അവൻ ചെയ്തതിനു ഞാൻ പകരം ചെയ്യും എന്ന് നീ പറയരുത്( സുഭാഷിതങ്ങൾ 24:29)

നാം ഒന്ന് ഓർക്കുക വലിയ കാരൃങ്ങൾ ചെയ്ത് അല്ല ആരും വിശുദ്ധരാകേണ്ടത്. നാം പോലും അറിയാതെ പ്രവൃത്തിക്കുന്ന നിസ്സാര കാരൃങ്ങളാകാം നമ്മെ വലിയ വിശുദ്ധിയിലേക്ക് നയിക്കുന്നത്. നമുക്ക് എല്ലാം ചെറിയ ജീവിതമേ ഉളളു. എന്നാൽ ആ ജീവിതത്തിലെ ഓരോ ദിനങ്ങളും , സമയങ്ങളും , സെക്കന്റുകളും, അവസര ങ്ങളും നന്മക്കു വേണ്ടി പ്രവൃത്തിച്ചാൽ ആ ജീവിതം വിശുദ്ധമാണ്.ഏതൊരു ജോലിയും ആയിക്കൊളളട്ടെ ആഴ്ചയിൽ ഒന്ന് നമ്മളാൽ സാധിക്കുന്ന പ്രവൃത്തനങ്ങൾ എന്ത് എന്ന് നമുക്ക് ചിന്തിക്കാം. ചാർട്ട് ചെയ്യാം , അത് നടപ്പാക്കാൻ സമയം കണ്ടെത്താം. അങ്ങനെ അവിടെ വിജയകരമായ ജീവിതം തീര്‍ച്ചപ്പെടുത്തുന്നു. എന്നാൽ അത് നാലാളുകളിൽ പറഞ്ഞു പബ്ലിസിറ്റിക്കായി ശ്രമിക്കുവല്ല വേണ്ടത്. നമ്മളാൽ ഒതുങ്ങി പ്രവൃത്തിക്കുകയാണ് വേണ്ടത്. അവിടെ വിശുദ്ധത നിലനിൽക്കുന്നു . അതിനാൽ വിശുദ്ധ ജീവിതം എന്നത് നന്മയുടെയും , കൃപകളുടെയും വരദാനത്തോടോപ്പം അപരന്റെ തെറ്റുകളെയും, കുറ്റങ്ങളെയും മറന്ന് പ്രതികാര ചിന്തകളില്ലാതെ പ്രവൃത്തിക്കുകയും ചെയ്യുവാൻ നാം ശ്രമിക്കണം

വലിയ നോമ്പ്- 37th day

Jesus heals blind person

യേശു പുരുഷാരമായി നിൽക്കുമ്പോൾ ” ദാവിദിന്റെ പുത്രാ എന്നിൽ കനിയേണമേ” എന്ന് യാചിച്ചു അന്ധൻ അവിടുത്തെ അടുക്കലേക്ക് ചെന്നു. “ഗുരോ എനിക്ക് കാഴ്ച വീണ്ടു കിട്ടണം ” യേശു പറഞ്ഞു നീ പോയ്ക്കോളളുക നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു.

ഈ വിശ്വാസമാണ് നമ്മിലും വേണ്ടത്. വിശ്വാസം ഉണ്ടായാൽ അത് നമ്മിലും അത്ഭുതം പ്രവൃത്തിക്കുന്നു. ദൈവഹിതത്തിൽ വിശ്വാസം ഉണ്ടെങ്കിൽ യേശു നമ്മോടും ചോദിക്കുന്നത് ഇതേ കാര്യമാണ്. നിനക്കു വേണ്ടി ഞാൻ എന്തു ചെയ്തു തരേണമെന്ന് നീ ഇച്ഛിക്കുന്ന്ത്. ???

നാം ആഗ്രഹിക്കേണ്ടത് ശുദ്ധമായ മനസ്സിന്റെ ഉറവിടമാണ്. എങ്കിലേ അനുഗ്രഹങ്ങളും , അടയാളങ്ങളും നൽകുവാൻ ദൈവത്തിനു സാധിക്കുകയുളളു. ” ദാവിദിന്റെ പുത്ര യേശുവേ എന്നോട് കരുണ തോന്നേണമേ (മർക്കോസ് 10:51) യാചിച്ച കുരുടനേ സൗഖൃമാക്കിയതു പോലെ നമ്മിലേക്കും ദൈവം വസിക്കണമെങ്കിൽ ആ മഹാകരുണയിൽ നമുക്ക് ആശ്രയിക്കുവാനും സാധിക്കണം

വലിയ നോമ്പ് – 36th day

ഈശോ നമ്മേ ഒരു പ്രാർതഥന മാത്രം പഠിപ്പിച്ചു. “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ, ” ദൈവത്തോട് ചേര്‍ന്ന് നിൽക്കുവാൻ അവിടുത്തേ ദൈവഹിതം നിറവേറ്റുവാൻ ഈ പ്രാർതഥന നമ്മേ സഹായിക്കുന്നു.

കർത്താവ് പറയുന്നത് ഇപ്രകാരമാണ് നിങ്ങൾ കപട ഭക്തിക്കാരെ പോലെ ആകരുത്. (6:5)

കർത്താവ് നൽകിയ ഈ പ്രാർതഥനയിൽ അത്ഭുതങ്ങളും , അടയാളങ്ങളും ഒട്ടനവധി നിറഞ്ഞു നിൽക്കുന്നതായി നമുക്ക് കാണാൻ സാധിക്കും. ജീവിതത്തെ മുന്നോട്ടു നയിക്കുവാൻ ദൈവികതയുടെ ചൈതനൃം ഇല്ലാതെ നമുക്ക് സാധിക്കുകയില്ല. രോഗങ്ങളാൽ വലയുന്നവർക്കായി ,വിദ്യാർതഥികൾക്ക്ായി , പ്രശ്നങ്ങളാൽ അലയുന്നവർക്കായി ഈശോ ഈ പ്രാർതഥന നമുക്കായി സമർപ്പിച്ചിരിക്കുന്നു. അതിനാലാണ് ക്രൈസ്തവ വിശ്വാസികൾ ഈ പ്രാർതഥനക്ക് ഏറെ മുൻതൂക്കം നൽകുന്നത്. അതുകൊണ്ട് തന്നെ ബൈബിൾ സാക്ഷൃപ്പെടുത്തുന്നു ” നിങ്ങൾ ഈവണ്ണം പ്രാർതഥിപ്പിൻ എന്ന് “സ്വർഗസ്ഥനായ ഞങ്ങളുടെ പിതാവേ നിന്റെ നാമം വിശുദ്ധികരിക്കപ്പെടെണമേ , നിന്റെ രാജൃം വരേണമേ, നിന്റെ ഇഷ്ടം സ്വർഗത്തിലെ പോലെ ഭൂമിയിലുമാകേണമേ, ഞങ്ങൾക്കാവിശൃമുളള ആഹാരം ഇന്നു തരേണമേ. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോട് ക്ഷമിക്കേണമേ, ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കയിൽ നിന്ന് ഞങ്ങളെ വിടുവിക്കേണമേ രാജൃം ശക്തിയും മഹത്വവും എന്നേക്കും നിനക്കുളളതല്ലോ(6:9)

ഇന്നത്തെ വചനഭാഗത്തിൽ കർത്താവ് പഠിപ്പിച്ചു നൽകിയ ഈ പ്രാർതഥനയിലൂടെ ദൈവ രാജ്യത്തെയും, അവിടുത്തെ സ്നേഹത്തേയും കൈക്കോളളുവാൻ നമുക്ക് ശ്രമിക്കാം.

മഴനീർതുളളി പോലെ.

ഓരോ മഴനീർതുളളികൾ

കണ്ണീർതുളളികൾ പോലെയാണ്

മഞ്ഞുകട്ടകൾ സൂര്യന്റെ തേജസ്സിൽ

ഉരുകി പൊലിയുന്നതുപോലെ……

ഒന്നു ചിന്തിച്ചാൽ ആ മഴനീർതുളളികൾ

നഷ്ട സ്വപ്നങ്ങളാകാം…

വിജയത്തിന്റെ മുന്നോടിയിൽ പിറന്ന

നഷ്ട സ്വപ്നങ്ങൾ….

അക്ഷരകൂട്ടുകൾ

📖ഒറ്റപ്പെട്ട വാക്കുകളല്ല അക്ഷരങ്ങൾ….

ആ അക്ഷരകൂട്ടുകളിൽ ആരോക്കെയോ മറഞ്ഞിരിക്കുന്നു…….

ആർക്കു വേണ്ടിയാണ് ഓരോ വരികളും അറിയില്ല……

പക്ഷേ വരികളിൽ ആരോ ഉണ്ടല്ലോ…..

നാമറിയാതെ നമ്മളെഴുതുന്ന ഓരോ വരികളിലും സുലഭമായ കവിതകൾ ഒളിഞ്ഞിരിക്കുന്നു…..

ആരോക്കയോ സൂക്ഷിച്ചു വെയ്ക്കുന്ന…

ആരോക്കെയോ വായിച്ചു പോകുന്ന….

ചില ജീവിതസമാഹാര കവിതകൾ…..💓💓

വലിയ നോമ്പ്- March 25-വചനിപ്പ് തിരുനാൾ

വചനം ജഢമായി തീരുമെന്ന് പ്രഖ്യാപിക്കപ്പെട്ട ദിനമാണ് മാർച്ച് 25.ഈ ദിനം വളരെയധികം പ്രത്യേകത നിറഞ്ഞ ദിനം കൂടിയാണ്. ( വി. ലൂക്കോസ് 1.27_14) ഗബ്രിയേൽ മാലാഖയും പരിശുദ്ധ അമ്മയും കണ്ടുമുട്ടിയ അനുഗ്രഹീത ദിനം.മാനവകുലത്തിന് ഒരു രക്ഷകൻ വരുമെന്ന് സ്വർഗം പ്രഖ്യാപിച്ച ദിനം. നമുക്ക് പ്രാർതഥിക്കാം രക്ഷകനായ മിശിഹായേ നീ വീണ്ടും വരുമെന്ന് വചനം കാത്തിരിക്കുന്ന മക്കൾക്ക് സൗഖൃത്തിന്റെയും ആശ്വാസത്തിന്റെയും നാഥനായി എഴുന്നേളളി വരേണമേ

March 19- Feast day of St Joseph


ഇന്ന് ഭാഗൃപ്പെട്ട വി. യൗസേപ്പ് പിതാവിന്റെ മരണതിരുനാൾ ദിനം. (മത്തായി : 1:19) ” “അവൻ നീതിമാനായിരുന്നു”. നീതിയുടെ നൃയ്പുണൃം അറിഞ്ഞ ഒരേ ഒരു വിശുദ്ധനാണ് യൗസേപ്പ് പിതാവ്. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു ചെറുപ്പക്കാരന്റെ മനസ്സിലെ പ്രതീക്ഷകൾ വലുതാണ്. തന്റെ ഭാവി ജീവിതത്തെ സ്വപ്നം കാണുന്ന നിമിഷങ്ങൾ. യൗസേപ്പ് പിതാവും അങ്ങനെയായിരുന്നു. എന്നാൽ ആ സ്വപ്നങ്ങൾ പെട്ടെന്ന് ഒരു നിമിഷം ഇല്ലാതാകുമ്പോൾ ഉളള വേദന യൗസേപ്പ് പിതാവിന്റെ ജീവിതത്തിലും കടന്നു പോകുകയുണ്ടായി. തന്റെ ഭാര്യ ആകാൻ പോകുന്ന സ്ത്രീ വിവാഹത്തിന് മുമ്പ് ഗർഭം ധരിച്ചന്നറിഞ്ഞ ആ നിമിഷം ഏതോരു യുവാവിനെ പോലെ തന്റെ ചിന്തകൾ ചില്ലുകൂട്ടിൽ എന്ന പോലെ മൂടി ഒതുക്കപ്പെട്ടു. എന്നാൽ ദൈവഹിതത്തിൽ നിറയപ്പെട്ട യൗസേപ്പ് പിതാവ് തന്റെ ഭാരൃയേ അപമാനിതയാക്കുവാൻ അ പ്രതീനായിരുന്നു ആയതിനാൽ, രഹസ്യത്തിൽ അവളെ ഉപേക്ഷിക്കുവാൻ തീരുമാനിച്ചു. എന്നാൽ പരിശുദ്ധാത്മാവിന്റെ അരുളിപ്പാട് ലഭിക്കുകയും അവളെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നതോടോപ്പം ഉണ്ണി ഈശോയെ പകലും രാത്രിയും പോലെ രക്ഷിക്കുവാനും ആ നീതിമാന് സാധിച്ചു.ഈശോയുടെ മടിതട്ടിലേക്ക് എത്തുവാൻ നല്ല മരണം ലഭിക്കുവാനായി നാം യൗസേപ്പ് പിതാവിനോട് പ്രാർതഥിക്കാറുണ്ട് . ക്രിസ്തുവിന്റെ മൂലൃ ങ്ങൾ സംരക്ഷിക്കപ്പെടെണ്ട കാലഘട്ടമാണ് ഇന്ന്. അതിനായി നമുക്ക് ഏവർക്കും വി. യൗസേപ്പ് പിതാവിന്റെ മദ്ധ്യസ്ഥം വഹിക്കാം .

HAPPY FEAST DAY…..

നോമ്പുകാല ധ്യാന ചിന്തകൾ – 16th day

നാലാളുകളാൽ കൊണ്ടുവരപ്പെട്ട തളർവാത രോഗിയേ സൗഖൃപെടുത്തിയ കർത്താവേ! ! ഞങ്ങളുടെ ആത്മശരീരത്തെ അങ്ങ് പാപകറയിൽ നിന്ന് നീക്കി മനസ്സുകളെ ശുദ്ധികരിക്കേണമേ……

Lenten Reflection – 12th day- Riya

Today we were discussing the holy verse =

“Happy is the person who thinks about the poor. When troubles come the Lord will save him. The Lord will protect him and spare his life The Lord will bless him in the land. The Lord will not let his enemies take him. The Lord will gave him strength when he is sick. The Lord will make him well again” ( pslam 41 : 1-3)

നോമ്പുകാല ധ്യാന ചിന്തകൾ-9th day

ഇന്നത്തെ വചനഭാഗം നാം വായിക്കുന്നത് ക്രിസ്തുവിൽ ഒരു പുതിയ ജീവിതം നാം ആരംഭിക്കുമ്പോൾ അഴുകിയ പാപകറകളേ തുടച്ച് മായ്ച്ചു മഹിമയിലേക്ക് ഉയർപ്പിക്കപ്പെടുന്ന ക്രിസ്തുവിന്റെ പക്കൽ ആകുവാനാണ്. നാം കുറിക്കുന്ന വഴികൾ അത്രയ്ക്കും നേരുളളവയായിരിക്കണം. ഏതോരു പാപവും പൊറുക്കുന്നവനാണ് നമ്മുടെ കർത്താവ്. പാപത്തിലേകപ്പെട്ട സ്ത്രീയെ പോലും മാപ്പ് നൽകി പുതിയ ജീവിതത്തിലേക്ക് പ്രവേശിക്കുവാൻ കാണിച്ച ആ നന്മയേ നമ്മുടെ ഹൃദയത്തിലേക്ക് ചുറ്റി തളയ്ക്കപ്പെടണം. ഒന്ന് ഓർക്കുക, യേശുവിൽ നിന്ന് ഒരു പുതു പുത്തൻ ജീവിതം നമ്മിലേക്ക് പ്രവേശിക്കുമ്പോൾ മാത്രമേ നമ്മുക്ക് മറ്റുളളവരിലേക്ക് ആനയിക്കുവാനും സാധിക്കുകയുളളു .

Great Lent friday-5th Day

ഇന്നത്തെ നോമ്പു ധ്യാന ചിന്ത അനുതാപമാണ്. അനുതാപം പല ഘട്ടങ്ങളായിയുണ്ട്. നമ്മൾ ഹൃദയത്തിൽ ധ്യാനിക്കുന്ന കർത്താവീശോമിശിഹായേ മറന്ന് പോകുമ്പോൾ അവിടെ ആത്മീയതയുടെ ഹൃദയം നഷ്ടമാകുന്നു. നല്ല വൃക്ഷങ്ങളെല്ലാം നല്ല ഫലമാണ് കായ്ക്കുന്നത്. എന്നാൽ കേടുപാടു കൂടിയ ചില വൃക്ഷങ്ങൾ നമുക്ക് കണ്ടെത്താൻ സാധിക്കുന്നില്ല. അത് എന്തു കൊണ്ടാണ്? ?? അനുതാപം എന്നത് അങ്ങനെയാണ്. കേടുപാടു കൂടിയ ഫല ങ്ങളെ നാം നിരസിച്ചു കളഞ്ഞു. നല്ല വൃക്ഷ ങ്ങളുടെ തൈകളെ നമ്മുടെ ഹൃദയത്തിൽ നടുമ്പോൾ അവിടെ അനുതാപം ഉടലെടുക്ക്ുന്നു, പശ്ചാത്താപവും. അപ്പോൾ പാപത്തെ എന്നന്നെക്കുമായി ഉപേക്ഷിച്ച് ദൈവത്തോട് കൂടുതൽ അടുക്കുന്നു. നാം പലപ്പോഴും കൽപ്പന ലംഘനം മാത്രമാണ് പാപമായി കാണുന്നത്. എന്നാൽ ദൈവത്തിനു മുന്നിൽ നമ്മെ അകറ്റുന്ന ചിന്തകളും , പ്രവൃത്തികളും, സംസാരങ്ങളുമെല്ലാം പാപത്തിന്റെ പട്ടികയിൽ വരുന്നു. അവിടെ അനുതാപം ഉടലെടുക്കുകയില്ല. വഴക്ക്ുകൾ , വൈരാഗൃം തുടങ്ങിയവ നീക്കി സഹോദരങ്ങളോട് അനുരഞ്ജനപ്പെടെണ്ട കാലമാണ് നോമ്പ്. ( 1 യോഹ 4 :20) “ധൂർത്തു പുത്രനെ പോലെ പിതാവിന്റെ വീട്ടിലെക്ക് തിരിച്ചു ചെല്ലേണ്ട അനുതാപത്തിന്റെയും, മാനസാന്തരത്തിന്റെയും കാലം. അതിനാൽ ഇന്നീ ഈ നോമ്പുദിനത്തിൽ മനസ്സ്ിനെ ശുദ്ധികരീച്ച് പശ്ചാത്താപത്തോടെ അനുതാപപ്പെടുക.

നോമ്പുകാല ധ്യാന ചിന്തകൾ=നാലാം ദിനം

യഥാര്‍ത്ഥ നിക്ഷേപത്തിലൂടെ ദാനദർമം മഹത്വകരം. തന്റെ നിക്ഷേപം മറ്റുളളവർക്കായി പങ്കുവെയ്ക്കുക എന്നതാണ് യഥാര്‍ത്ഥ അർത്ഥം ഇതാണ് അന്തൃവിധിയുടെ മാനദണ്ഡവും. (മത്തായി 25:31-40) നമ്മൾ ഉപവാസത്തിലൂടെയും ,മാംസവർജനത്തിലൂടെയും, നീക്കിവയ്ക്കപ്പെടുന്ന തുകയാണ് നാം ദാനദർമ്മം ചെയ്യേണ്ടത്. നാം നിറഞ്ഞ മനസ്സോടെ നമ്മളിൽ ഒരംശം മറ്റോരാൾക്ക് നൽകുമ്പോൾ അവിടെ കരുണയുടെ ഒരുവാതിൽ നമ്മിലേക്ക് തുറക്കുകയാണ് . ഉണ്ണുവാനും , ഉടുക്കുവാനും ഇല്ലാതിരിക്കുന്നവരിലേക്ക് ഒരംശം നൽകുമ്പോൾ ആ മുഖങ്ങളിൽ കാണുന്ന തേജസ്സ് നമ്മുടെ ഹൃദയങ്ങളിലും പ്രകാശപൂരിതമാക്കുന്നു. ശരീരത്തിന്റെ വിളക്ക് എന്ന് സൂചിപ്പിക്കുന്നത് കണ്ണാണ്. ആ കണ്ണിൽ നന്മയുടെ ഒരംശം പ്രതിബിംബിച്ചാൽ നമ്മുടെ ശരീരവും പ്രകാശിതമായിരിക്കും. എന്നാൽ കണ്ണ് ഇരുട്ടിന്റെ മറവിയായാൽ ശരീരം ഇരുണ്ടുമായി മാറുകയും ചെയ്യും. നമ്മുടെ നിക്ഷേപം നാം എപ്പോഴും കരുതേണ്ടത് ഭൂമിയിലല്ല. സ്വർഗത്തിലാണ്. അങ്ങനെയാണ് നമ്മുടെ ഹൃദയവും ധനൃമാക്കേണ്ടത്.

നോമ്പുകാല ധ്യാന ചിന്തകൾ=മൂന്നാം ദിനം

മത്തായി (6:16-18):”ഉപവസിക്കുമ്പോൾ നിങ്ങൾ കപട ഭക്തിക്കാരെ പോലെ വാടിയ മുഖം കാണിക്കരുത് .അവർ ഉപവസിക്കുന്നതു മനുഷൃർക്ക് വിളങ്ങേണ്ടതിന് മുഖം വിരൂപമാകുന്നു.അവർക്ക് പ്രതിഫലം കിട്ടി പോയി എന്ന് ഞാൻ സതൃമായിട്ടും നിങ്ങളോട് പറയുന്നു.നീയോ ഉപവസിക്കുമ്പോൾ മനുഷൃർക്ക് അല്ല രഹസൃത്തിലുളള നിന്റെ പിതാവിന് വിളങ്ങേണ്ടതിന് തലയിൽ എണ്ണ തേച്ച് മുഖം കഴുകുക.രഹസൃത്തിൽ കാണുന്ന നിന്റെ പിതാവ് നിനക്ക് പ്രതിഫലം തരും.”

ഉപവസത്തിൽ നാം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.ഭക്തിയോടെയും, പ്രാർതഥനയോടെ വേണം ഉപവാസം എടുക്കുവാൻ.നോമ്പിൽ മാംസം,മത്സ്യം,മുട്ട,പാൽ തുടങ്ങിയവ ഭക്ഷിക്കാറില്ല. തലേന്നു വൈകുന്നേരം ആറുമണിക്ക് മുൻപ് അത്താഴം കഴിക്കേണ്ടത്. ആറുമണിയോടെ ഉപവാസം ആരംഭിക്കുന്നു.ഉപവസിക്കുമ്പോൾ നമ്മുടെ കർത്താവീശോമിശിഹാ 40 ദിനം മരുഭൂമിയിൽ ഉപവസിച്ചതുപോലെ നമ്മുടെ മനസ്സും, ശരീരവും പിതാവിങ്കലേക്ക് അർപ്പിച്ച് ധ്യാനിക്കുക.

നോമ്പുകാല ധ്യാന ചിന്തകൾ=രണ്ടാം ദിനം

തന്റെ ഏകപുത്രനേ മരണത്തിന് വിട്ട് കൊടുത്ത്.പാപത്തിലേക്ക് ചാഞ്ഞിരുന്ന മനുഷ്യ പ്രകൃതിയേ മഹത്വമണിയിച്ച പൊന്നു തമ്പുരാനേ ഹൃദയത്തിൽ നമുക്ക് ധ്യാനിക്കാം.ഈശോയേ ചേര്‍ത്ത് നിർത്തി ധ്യാനിക്കേണ്ട കാലമാണിത്. മദ്ധ്യസ്ഥ പ്രാർതഥനകൾ, സന്ധ്യാ പ്രാർതഥനകൾ,തിരുവചന വായനകൾ, ധ്യാനം, വി.കുർബാന,തുടങ്ങിയവ ഒരു മുടക്കവും വരുത്താതെ നയിക്കേണ്ടതാണ്. (മത്തായി : 6:6)ൽ “നീയോ പ്രാർതഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടച്ച് രഹസൃത്തിലുളള നിന്റെ പിതാവിനോട് പ്രാർതഥിക്ക ,രഹസൃത്തിൽ കാണുന്ന നിന്റെ പിതാവിന് നിനക്ക് പ്രതിഫലം തരും.” നോമ്പുകാലം ലക്ഷൃം വയ്ക്കുന്ന ഉറവിടമാണ് ഇവയെല്ലാം.അനുതാപത്തിന്റെയും,എളിമയുടെയും,അനുഗ്രഹം സ്വന്തമാക്കുവാൻ പ്രാർതഥന എന്ന പുണൃ ധ്യാനത്തിലൂടെ നമ്മേ സഹായിക്കട്ടേ

ഏവർക്കും വിഭൂതി തിരുനാൾ മംഗളങ്ങൾ നേരുന്നു.നോമ്പുകാലം ഒന്നാം-ദിനം

അമ്പതു നോമ്പിന്റെ പ്രാരംഭം കുറിക്കുന്നത് തിങ്കളാഴ്ച ദിനത്തിലാണ്.അന്ന് സീറൊ മലബാർ സഭയിൽ വിഭൂതി ആഘോഷിക്കുന്നു. തലേവർഷത്തേ ഓശാന ഞായറിൽ ആശീർവദിച്ച കുരുത്തോലയിൽ നിന്നുളള ചാരം നെറ്റിയിൽ പൂശി കൊണ്ടാണ് അനുഗ്രഹീത നോമ്പുകാലഘട്ടത്തിലേക്ക് പ്രവേശിക്കുന്നത്.”തിരിച്ചറിവിന്റെ കാലഘ ട്ടം” എന്നാണ് ഈ ദിനങ്ങളിൽ വിശേഷിപ്പിക്കുന്നത്. നമ്മുടെ പ്രവൃത്തികളിലെവിടെയോ ആത്മീയതയുടെ ഉൾകണ്ണുകൾ അടഞ്ഞിരുന്നുവെങ്കിൽ അത് തുറക്കുവാനുളള അവസരമാണ് ഈ നോമ്പുകാലഘട്ടം.

അഞ്ച് തലങ്ങളിലൂടയാണ് നോമ്പുകാലം ആരംഭിക്കേണ്ടത്. അനുരഞ്ജനം,പാപബോധനം,പ്രാർതഥന,ഉപവാസം,ദാനദർമ്മം തുടങ്ങിയവ. ആത്മപരിശോധനയിലൂടെ ഈ നോമ്പുകാലം കഴിഞ്ഞു പോകണം. നാവിൻ മേൽ കടിഞ്ഞാണിടുക. “മനുഷൃ നീ മണ്ണാകുന്നു മണ്ണിലേക്ക് തന്നെ മടങ്ങുമെന്ന് നീ ഓർത്തു കൊള്ളുക” വൈദീകൻ തന്റെ നെറ്റിയിൽ വരയ്ക്കുന്ന കുരിശിന്റെ അടയാളം ജീവിതത്തിലും, ഹൃദയത്തിലും കൂടി ശുദ്ധികരിക്കുവാനും , വിശുദ്ധിയുടെയും അനുതാപത്തിന്റെയും ചുവടുകൾ നൽകുവാനുമാണ് ഈ വിഭൂതി തിരുനാൾ നമ്മേ ഓർമ്മപ്പെടുത്തുന്നത്. യേശു ക്രിസ്തു 40 രാവും,40 പകലും മരുഭൂമിയിൽ ഉപവസിച്ചതിനെ അനുസ്മരിക്കുന്നതാണ് ക്രൈസ്തവർ ആചരിക്കുന്ന അമ്പത് നോമ്പ്.

നമുക്ക് പ്രാർതഥിക്കാം……… പശ്ചാതപിക്കുന്നവർക്ക് വാതിൽ തുറന്നു കൊടുക്കുന്നവനായ കാരുണൃവാനായ കർത്താവേ നിന്റെ കൃപയുടെ വാതിൽ ഞങ്ങൾക്കു തുറക്കേണമേ. ലോകത്തിനു മരിച്ച് നിനക്കായി ജീവിക്കുമ്പോൾ ഞങ്ങളെ സഹായിക്കേണമേ. അനുതാപ ത്തിന്റെ വസ്ത്രം ധരിച്ചും,ശിരസ്സിൽ ചാരം പൂശിയും അനുതാപം പ്രകടിപ്പിച്ച നിനിവേകാരേ ജീവന്റെ വഴിയിലേക്ക് നയിച്ച കർത്താവേ ഈ നോമ്പുകാലം ഞങ്ങൾക്ക് മാനസാന്തരത്തിന്റെയും,അവസരമായി തീരട്ടേ…ആമ്മീൻ….

ഏവർക്കും വിഭൂതി തിരുനാൾ മംഗള ങ്ങൾ നേരുന്നു…………..

I LOVE YOU JESUS

ജീവിത മരുഭൂമിയിൽ തനിച്ചാക്കുന്ന ദൈവമല്ല നമ്മുക്കുളളത്. യാതനയിലും , സങ്കടത്തിലും , സന്തോഷത്തിലും നമുക്ക് കൂട്ടായി നിൽക്കുന്ന പ്രാർതഥനയിലൂടെ നമ്മുക്ക് മറുപടി നല്‍കുന്ന സ്നേഹമാണ് നമ്മുടെ ഈശോ……കണ്ണീരിലൂടെ കലങ്ങിയ ഹൃദയവുമായി ഇസ്രായേൽ ജനത തന്നെ തേടിയെത്തിയപ്പോൾ ആ നിർമ്മല കണ്ണുനീർ തുടച്ച ഇടയനായി നമുക്ക് ഹൃദയശിഖരങ്ങളിൽ സ്തുതിക്കാം

നവമാധ്യമങ്ങളുടെ സ്വാധീനം

ജീവിതമെന്നത് പൂക്കൾക്ക് സമാനമാണ്. വിടരും മുൻപേ കൊഴിയാം , വാടാം,പൂക്കാം അതു പോലെയാണ് നമ്മുടെ നവമാധ്യമങ്ങളും. നവമാധ്യമങ്ങളുടെ സ്വാധീനം വളരേ വലുതാണ്. അത് കുട്ടികളുടെയിടയിലും സ്വാദീനം ചെലുത്തുന്നു. കുട്ടികളുടെ മനസ്സ് കളിമണ്ണു പോലെയാണ്. ഏത് രൂപവും അതിൽ രൂപപ്പെടുത്താം. മാധൃമങ്ങളെ മാറ്റി നിര്‍ത്തി ഈ ചുറ്റുപാടുകളെ പറ്റി ചിന്തിക്കാനാവില്ല. കാരണം കുട്ടികൾ മാധ്യമങ്ങളുടെ ലോകത്തിലേക്കാണ് പിറന്നു വീഴുന്നത്.

ഡോ. ടി.വി മാത്യുവിന്റെ ആർട്ടികൾ കഴിഞ്ഞ ദിവസങ്ങളിൽ വായിക്കുവാനിടയായി.അതിൽ അദ്ദേഹം ദൃശൃമാധൃമങ്ങളുടെ ദൂഷൃഭലത്തെ കുറിച്ച് എഴുതിയിട്ടുണ്ട്. 1998-ൽ ഇന്ത്യടുഡേ നടത്തിയ ഒരു സർവെയിൽ കുടുംബത്തിന്റെ തകര്‍ച്ചയും, നവമാധൃമങ്ങളുടെ സ്വാധീനം കാരണം കു ട്ടികളിൽ ആക്രമണ പ്രവണതയും വിദ്വേഷവും വർദ്ദിക്കുന്നതായി കണ്ടെത്തി.ടി.വി,ക്ക് ശേഷം ഇപ്പോൾ ഇൻറ്റർനെറ്റും, മൊബൈൽ ഫോണും തരംഗമായി മാറുന്നു.അത് യുവതലമുറയേ സ്പർശിക്കുന്നു. തിന്മയും ,നന്മയും ഒരുപോലെ നമ്മിലേക്ക് ചേരാം. അതിൽ നിന്ന് തിന്മയേ എടുത്തു മാറ്റി നന്മയേ സ്വീകരിക്കുക.

21 നൂറ്റാണ്ടിലെ സമൂഹം നിരവധി മാറ്റങ്ങളിലൂടെ കടന്നു പോകുകയാണ്. പാശ്ചാത്യ സമൂഹത്തിൽ ഏകദേശം 5 പതിറ്റാണ്ട് കൊണ്ട് ഉണ്ടായ മാറ്റമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടുകൾക്കുളളിൽ നമ്മുടെ സമൂഹത്തിന് സംഭവിച്ചതെന്ന് സാമൂഹൃ ശാസ്ത്രമാർ വിലയിരുത്തുന്നു. ആധുനിക ലോകം വിവരവിജ്ഞാന വിപ്ലവത്തിലൂടെ കടന്നു പോകുകയാണെങ്കിലും വിവേകമില്ലാത്ത സ്ഥിതിയാണിപ്പോൾ അത് മാറുവാൻ നമ്മൾ പരിശ്രമിക്കേണ്ടിയിരിക്കുന്നു.

മദൃം എന്ന മഹാ വിപത്ത് -ARTICLE ON ALCOHOLISM BY RIYA TOM

ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിശേഷിപ്പിക്കുന്ന കേരളം മുതൽ മറ്റു സംസ്ഥാനങ്ങൾ വരെ സാക്ഷാരതയിലും സംസ്കാരപരമായും എല്ലാ മുൻപന്തിയിലെത്താനുളള മത്സരമാണ് ഇന്ന്. എന്നാൽ അടുത്ത കാലങ്ങളിലെ വാർത്തകൾ നമ്മെ ലജ്ജിപ്പിക്കുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിന്റെ അവസ്ഥ ചിന്തിക്കുമ്പോൾ 30% മദൃം എന്ന വേദനസംഹാരി ഉപയോഗിക്കുന്നു. 40 %ജനങ്ങൾ ഏതെങ്കിലും തരത്തിലുളളതായ ലഹരിക്ക് അടിമകളായി മാറുന്നു. കൈകാലുകളിൽ ചങ്ങലകളില്ലങ്കിലും അതിലും ഭീകരമായ അടിമത്വത്തിലാണ് മനുഷൃർ. മദൃം എന്ന മഹാ വിപത്തിൽ അടിമപ്പെടുവാൻ വളരേ എളുപ്പമാണ് എന്നാൽ അതിൽ നിന്ന് പിന്തിരിയുവാനോ????? പണ്ട് ഒരു പഴമൊഴി വാസ്തവമായി വരുന്നു.” പണം നഷ്ടമായാൽ ഒന്നും നഷ്ടമായില്ല, ആരോഗ്യം നഷ്ടമായാൽ എല്ലാം നഷ്ടമായി, സ്വഭാവം നഷ്ടമായാൽ എല്ലാം നഷ്ടമായി…

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ചീന്തീമറിയുന്നവർ ഒരു ദിവസത്തെ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിലും എത്രയോ തുക മദൃത്തിന് ഉപയോഗിക്കുന്നു. മദൃം ഇല്ലാതെ മലയാളിക്ക് എന്ത് ആഘോഷം.!!!!!!!! ആത്മീയതയുടെ തീക്ഷ്ണത നഷ്ടമപ്പെടുമ്പോഴാണ് ഇവയുടെ ഉപയോഗം വർദ്ധിക്കുന്നത്. ജീവിതത്തിന്റെ ഒരു ഭാഗം ഇത് ശീലമാക്കുമ്പോൾ ചുരുക്കം ചിലരെങ്കിലും ചിന്തിക്കാറുണ്ടോ ഞാൻ എന്തു കൊണ്ട് ഇതിന് അടിമപ്പെട്ടിരിക്കുന്നുവെന്ന്. ഏതെങ്കിലും ഒരു കാരണം കൊണ്ട് പഴി പറഞ്ഞു നശിക്കുമ്പോൾ ഹൃദയത്തിൽ തളം കെട്ടി നിൽക്കുന്ന ശൂന്യതക്ക് പരിഹാരം നൽകുവാൻ മദൃം എന്ന വിപത്തിന് സാധിക്കുമോ എന്ന് ചിന്തിക്കുക.

ഉന്നത വിദ്യാഭൃസത്തിന് വീട് വിട്ട് അനൃ സംസ്ഥാനങ്ങളിൽ പോകുന്നവർ ലക്ഷൃ സ്ഥാനം മറന്ന് ഒരു ചെറു രുചിയിലൂടെ മദൃത്തെ കൂട്ടു പിടിക്കുന്നു. കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയും അവിടെ തകർന്നടിയുന്നു. നമ്മൾ ഓരോ ദിനവും പൈപ്പർ മുഖാന്തിരം വായിക്കാറുണ്ട് മദൃപാനം മുഖാന്തിരം കൊലപാതകങ്ങളുടെ എണ്ണം വർദ്ധിക്കുന്നത്. ഓരോ മദൃപാന്റെ കുടുംബവും തകര്‍ന്നു തുടങ്ങുന്നത് സാമ്പത്തിക തകര്‍ച്ചിയിലൂടെയാണ്. അതിലൂടെ ദാരിദ്ര്യത്തിൽ നിന്ന് ദാരിദ്ര്യത്തിലേക്കും, ആത്മഹത്യയിലൂടെ ജീവിതവും അവസാനിക്കുന്നു. മദൃം എന്ന തിന്മയെ തുടച്ചു നീക്കുവാൻ നാം ഏവരും പരിശ്രമിക്കുകയായുണ്ട്. ഈ തിന്മ കാരണം എത്രയോ മക്കൾ അനാഥരാകുന്നു ???, സ്ത്രീകൾക്ക് അവരുടെ ഭര്‍ത്താക്കൻമാരെ നഷ്ടമാകുന്നു???? നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ചമ്പാരൻ സത്യാഗ്രഹത്തിൽ മദൃത്തെ എതിർക്കുകയുണ്ടായി. രാഷ്ട്രപതാവന്റെ വാക്കുകൾ മുൻനിർത്തി മാറുക, മാറ്റം വരുത്തുക എങ്കിൽ മാത്രമേ തകരുന്ന തലമുറയേ കൈ പിടിച്ചു കയറ്റി നിര്‍ത്തുവാൻ നമുക്ക് സാധിക്കുകയുളളു.

“കുടിയനും അതിഭക്ഷകനും ദരിദ്രരായി തീരും നിദ്രാലുത്വം പഴന്തുണി ഉടുക്കുമാറാകും ” -( സദൃശൃവാകൃം 23 ;21 )

Feb-2 സമർപ്പിത ദിനം=Day of consecrated

ദൈവത്തിന്റെ ഭവനമാണ് സനൃസ ഭവനം.ലോകത്തിൽ മുഴുവൻ വെളിച്ചമേകാൻ ദൈവം സമർപ്പിതരെ ഭൂമിയിലെക്കയച്ചിരിക്കുന്നു.ഭൂമിയിലെ അദ്ധകാരത്തെ തുടച്ചു മാറ്റി മനുഷ്യ മനസ്സുകളെ ശുദ്ധികരിക്കുവാനും, വിശുദ്ധികരിക്കുവാനും സമർപ്പിതർക്ക് ഉടമ്പടി ചെയ്തു നൽകിയിരിക്ക്ുന്നു. സനൃസ ജീവിതത്തിന്റെ സവിശേഷത സ്വന്തമെന്ന് കരുതുന്ന എല്ലാം തീക്ഷ്കരിച്ച് ഈശോയ്ക്കായി ജീവിക്കുക. സനൃസ ജീവിതം വി. ബലിയോട് ചേര്‍ത്തു നിർത്തുന്നു. “നിങ്ങൾ ലോകമെമ്പാടും പോയി എല്ലാ ജനങ്ങളെ ശിഷൃപ്പെടുത്തുമെന്ന് അവിടുന്ന് അരുളിപാട് നൽകുന്നു.”(മത്തായി 25:19).മനുഷൃ മനസ്സുകളിലേക്ക് സ്നേഹത്തിന്റെയും നന്മയുടെയും,വിത്തു വിതയ്ക്കുന്നവരാണ് സമർപ്പിതർ. കണ്ണും,കാതും തുറന്ന് സഭയെ ശുശ്രൂഷിക്കുന്നു. (റോമർ 10:15)വി. പൗലോസ് അപ്പോസ്തോലർ പറയുന്നു “സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദ ങ്ങൾ എത്ര സുന്ദരമെന്ന് “.സമർപ്പിതരല്ലാത്തോരു സഭ നിർജീവമാണ്. സുവിശേഷത്തിന്റെ അടയാളം രേഖപ്പെടുത്തിയവരാണ് സമർ പ്പിതർ. ഫ്രാന്‍സീസ് മാർപാപ്പ പറയുകയുണ്ടായി “Look at them, the joy of gospel”.ധനികനായ യുവാവ് ഈശോയുടെ അടുക്കൽ നിന്ന് കദനഭാര ത്തോടെ തിരിച്ചു പോയതും സുവൃക്തമാണ്. ഒന്നിനേയും ഉപേക്ഷിക്കാതെ, തിരസ്കരിക്കാതെ പോകുന്ന ഈ കാലഘട്ടത്തിൽ നാം സുവിശേഷത്തിൽ നിന്ന് വായിച്ചെടുക്കുന്ന സനൃസത്തിൽ മറ്റോന്നിനേകാളും വിലയുണ്ട്. സനൃസം എന്നത് സഭയുടെ ജീവിതമാണ്. ജീവിത ശ്വാസം മുതൽ അവസാന ശ്വാസം വരെയും ദൈവത്തിന്റെ സ്നേഹം അനുഭവിച്ച മദർ തേരേസ സമ്പൂര്‍ണ സമർപ്പണത്തിന്റെ മഹത്വം ചൂണ്ടികാണിക്കുന്നു. സഹനത്തിന്റെ അമ്മ അൽഫോൻസാമ്മ തുടങ്ങിയവർ സമർപ്പണ കുസുമങ്ങളാണ്.

അസ്തമിക്കാത്ത തേജസ്സിൽ കണ്ണും നട്ട് തന്റെ ജീവിതം വിശുദ്ധിയുടെ പുഷ്പമായി പരിവസിക്കാൻ എല്ലാ സമർപ്പിതർക്കും സാധിക്കട്ടെ എന്ന് പ്രാർതഥിക്കുന്നു.

ജീവിതലക്ഷ്യം

നക്ഷത്രങ്ങളിൽ ഉന്നം വയ്ക്കുക എന്ന ചൊല്ലിന്റെ അർത്ഥം ഉന്നതമായ ലക്ഷൃമുണ്ടായിരിക്കുക എന്നതാണ്.ജീവിത വിജയം യാദൃശ്ചികമായി സംഭവിക്കുന്നതല്ല അതിനു പിന്നിൽ വൃക്തമായ പദ്ധതിയും,തീരുമാനവും,നിശ്ചയദാർഢൃവുമുണ്ട്.മഹാത്മാക്കളെല്ലാം ആകാശത്തോളം ഉയരമുളള ലക്ഷൃം മനസ്സിൽ താലോലിച്ചവരാണ്.മിസൈൽ ശാസ്ത്രജ്ഞനും ഇന്ത്യൻ പ്രസിഡന്റുമായിരുന്ന അബ്ദുൾ കലാം ലക്ഷൃ ബോധത്തെ കുറച്ച് മടുപ്പില്ലാതെ പ്രസംഗിക്കുന്നു. നൂറു കണക്കിന് സ്വപന ങ്ങൾ ഉളളതു കൊണ്ടായില്ല.അത് യഥാര്‍ത്ഥൃമാക്കാൻ സാധിക്കണം.

ലക്ഷൃബോധം മികച്ചോരു ഘടകമാണ്.ജീവിതത്തെ സുന്ദരവുമാക്കുന്നതിന് സഹായിക്കുന്ന ഒരാദർശമാണു ലക്ഷൃ ബോധം. ജനലക്ഷ ങ്ങളെ സ്വാധീനച്ച “The power of positive thinking” എന്ന പുസ്തകമെഴുതിയ ഡോ.നോർമൻ വിൻസന്റ് പീൽ തന്റെ ഗ്രന്ഥത്തിൽ പറയുന്നു “ബാഹ്യമായ പദവികളും സാഹചരൃങ്ങളുമല്ല ജീവിതത്തെ പ്രധാനമായും നയിക്കുന്നത് ചിന്തകളാണ്.”ഒരു മനുഷ്യൻ എന്തു ചിന്തിക്കുന്നുവോ അതാണ് അവന്റെ ജീവിതം.

ലക്ഷൃത്തിലെത്താൻ മൂന്നു മാർഗങ്ങൾ നമുക്ക് സ്വീകരിക്കാം.

1. It can be done

2.It can do it

3. You can win it

ലക്ഷൃ പ്രാപ്തി സ്വാഭാവികമായി സംഭവിക്കുന്നതല്ല. കഠിനമായ മല പോലെ കയറി നേടേണ്ടതാണ്.ഒഴുകിനെതിരെ നീന്തുമ്പോഴാണ് ലക്ഷൃത്തിലെത്തുക.വിജയം വരെ പോരാടുക. അങ്ങനെ പോരാടിയ സംഗീത ജ്ഞനാണ് ഡബ്ലു.എ.മോസാർട്ട്.അദേഹ ത്തിന്റെ സംഗീത കച്ചേരി ശ്രവിച്ച ചക്രവർ ത്തി പറഞ്ഞു

തനിക്ക് ഭാവിയില്ല കാരണം തന്റെ സംഗീതം വെറും ബഹളമാണ്.”!!!!!!!

എന്നാൽ മൊസാർട്ട് നിരാശപ്പെട്ടില്ല.ലോക പ്രസിദ്ധ സംഗീതജ്ഞനായി അദ്ദേഹം ഇന്നും വാഴ്ത്തപ്പെടുന്നു. അങ്ങനെ നിരവധി പേർ നമ്മുക്ക് മുന്നിൽ ഉദാഹരണങ്ങളാണ്.

ഉറച്ച തീരുമാനവും കഠിന പരിശ്രമവും ഒത്തു ചേരുമ്പോൾ വിജയമുണ്ടാകുന്നു.ഭാവി നമ്മുടെ കയ്യിലാണ് അതിനാൽ നിറമുളള സ്വപ്ന ങ്ങൾ കൂട്ടി ചേര്‍ത്ത് ജീവിതമെന്ന തോണിയിൽ അർത്ഥം പകരാൻ ശ്രമിക്കുക.

ഭൂമിയിലെ നക്ഷത്രങ്ങൾ

കുഞ്ഞുങ്ങൾ ശരിക്കും മഹാത്ഭുതം സൃഷ്ടിക്കുന്നവരാണ്. അവരുടെ പാൽപുഞ്ചിരിയിൽ തന്നെ നമ്മുടെ ദുഃഖങ്ങൾക്ക് ശമനം ലഭിക്കുന്നു. ഒരിക്കൽ അപ്പോസ്തോലൻമാരിൽ ആരാണ് വലിയവൻ എന്ന തർക്കം ഉണ്ടായപ്പോൾ അവർ ഈശോയോട് ചോദിക്കുകയുണ്ടായി ആരാണ് വലിയവൻ ???ഈശോ നൽകിയ ഉത്തരമാണ് പൈതങ്ങൾ.അതെ “നിഷ്കളങ്കരായ പൈതങ്ങളാണ് വലിയവർ,അവരുടെ മനസ്സിൽ കപടമോ നാടൃമോ ഇല്ല. സ്വർഗരാജൃത്തിലെ അവകാശികളവരാണ്.

എന്നാൽ പുതുതലമുറയിൽ ഈ സ്നേഹവും,വാത്സലൃവും അനൃമായി കൊണ്ടിരിക്കുകയാണ് .കേരളത്തിൽ തന്നെ 80% ഗർഭഛിദ്രം നടക്കുന്നു. കാരുണൃത്തിന്റെയും,നന്മയുടെയും പ്രതീകമായ നമ്മുടെ സ്വന്തം മദർ തേരേസ യൂറോപ്പിൽ നടന്ന മീറ്റിങിൽ പറയുകയുണ്ടായി ഗർഭഛിദ്രത്തെ കുറിച്ച്. “.LOVE TO BE LOVE ” എന്ന ഒരേ ഒരു വാകൃമാണ് കുഞ്ഞുങ്ങളെ കുറിച്ച് പ്രതിപാദ്യച്ചത്. ജവഹർലാൽ നെഹ്‌റു പോലും അദ്ദേഹത്തിന്റെ പിറന്നാൾ ദിനം ശിശുദിനമായി ആചരിക്കുന്നു. അവരുടെ കുസൃതിയും,കുറുമ്പും എന്നും സന്തോഷം സൃഷ്ടിക്കുന്നു.മാനത്ത് നക്ഷത്രങ്ങളെ നോക്കുമ്പോൾ അത് നമ്മെ നോക്കി ചിമ്മും അതുപോലെയാണ് കുഞ്ഞുങ്ങൾ അവരുടെ ഓരോ പുഞ്ചിരിയിലും നക്ഷത്ര തിളക്കം കാണാം.

വിശുദ്ധിയുടെ പുരോഹിത രൂപം-വി. ഫ്രാന്‍സീസ് അസ്സീസി

രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന വി. ഫ്രാന്‍സീസ് അസ്സീസി എന്നും യുവാക്കൾക്ക് പ്രചോദനം തന്നെയാണ്. അസീസിലെ പട്ടു വസ്ത്ര വ്യാപാരിയായ പീറ്റർ ബെർണാഡിന്റെ മകനായി 1181ൽ ഫ്രാന്‍സീസ് ജനിച്ചു. കൗമാര പ്രയാത്തിൽ തന്നെ ആത്മീയതയുടെ തീക്ഷ്ണത മൂലൃം ജീവിതത്തിൽ പകർത്താൻ അദ്ദേഹത്തിന് വളരേ വേഗം സാധിച്ചു. തന്റെ അയൽപട്ടണമായ പെറുജീയയെ ചെറുക്കാൻ ഫ്രാൻസീസാണ് പങ്കെടുത്തിരുന്നത്. എന്നാൽ യാദൃശ്ചികമായി പെറുജീയ വിജയിക്കുകയും അദ്ദേഹത്തെ തടവിലാക്കുകയും അത് മൂലം രോഗബാധിതനായി തീരുകയും ചെയ്തു. അങ്ങനെ ജീവിതത്തിന്റെ ഛായങ്ങളെ മനസ്സിലാക്കി ദാരിദ്ര്യത്തെ സ്നേഹിച്ചും, സ്വീകരിച്ചും സ്വന്തമാക്കി. തന്റെ ഏകാന്ത ജീവിതത്തെ തടസപ്പെടുത്തുന്ന എല്ലാ ആഢംബരങ്ങളും പൂര്‍ണമായും തൃജിച്ച് വിരക്തിയുടെയും,ഏകാന്ത ധ്യാനത്തിന്റെയും പാത പിന്തുടർന്നു.പരമ പ്രധാനമായ ഒരു ദൗത്യമാണ് പൗരോഹിതൃ ജീവിതം. മനുഷ്യ ജീവിതങ്ങളെ നിതൃ രക്ഷയിലേക്ക് ഉയർത്തുക എന്ന അതി ശ്രേഷ്ഠമായ ഉത്തരവാദിത്വം ഓരോ പുരോഹിതനുമുണ്ട്. കണ്ണും,കാതും തുറന്ന് മനുഷ്യ ജീവിതങ്ങളെ നേർവഴിക്ക് നയിക്കുക എന്നുള്ള ഉടമ്പടിയാണ് ഓരോ സമർപ്പിതന്റെയും. അതിന്റെ ഉത്തമ മാതൃകയാണ് വി. ഫ്രാന്‍സീസ് അസീസി. നമ്മുക്ക് ഏവർക്ക്ും സ്വീകരിക്കുവാനും ,ഉറക്കൊളളുവാനും കഴിയുന്ന ആദ്ധാത്മീയ ജീവിതമാണ് പുണൃവാന്റെത്. ഇന്ന് ഈ ലോകത്തിന്റെ പാപങ്ങളെ ചെറുക്കുവാനും,പരിഹരിക്കുവാനും ഈ വിശുദ്ധന്റെ ജീവിതം നമുക്ക് ഏവർക്കും സഹായകരമാണ്. വി. ഫ്രാന്‍സീസ് അസീസിയെ നാം രണ്ടാം ക്രിസ്തുവെന്ന് എന്തു കൊണ്ടാണ് വിശേഷിപ്പിക്കുന്നത്.???????? ദൈവത്തെ പ്രാപിക്കണമെങ്കിൽ കരുണയെ സ്വീകരിക്കണം. ദൈവത്തിന്റെ കണ്ണുകളിലെ വിശുദ്ധിയെ സ്വന്തമാക്കണമെങ്കിൽ ഉന്നതമായ സ്ഥാനം കരുണ മാത്രമാണ്. ദാരിദ്ര്യത്തിലും,സഹനങ്ങളിലുമാണ് ക്രിസ്തുവിനെ കണ്ടെത്താൻ കഴിയുക. വി. ഫ്രാന്‍സീസ് തന്റെ ജീവിതത്തിന്റെ നേർരേഖയെ തുറന്നു കൊടുത്തതും കാരുണൃം, ദാരിദ്ര്യം,സഹനം എന്നീ മൂന്നു ദിവൃ വികാരങ്ങളിലൂടെയാണ്. ചീഞ്ഞളിഞ്ഞ മുറിവുകളിൽ, നിന്നും ഒലിച്ചു പോകുന്ന രക്ത തുളളികളെയും, പഴിപ്പു നിറഞ്ഞ മുറിവുകളെയും ചുംബിച്ചപ്പോൾ ആ പുണൃവാന്റെ മുമ്പിൽ കുഷ്ഠരോഗി മാത്രമേ ഉണ്ടായിരുന്നോളളു. എന്നാൽ ആ ചുംബനത്തിൽ അലിഞ്ഞിരുന്ന കരുണയുടെ നനവാണ് ക്രിസ്തുവിനെ കാണാൻ കഴിയുന്നത്. ദൈവം നൽകുന്ന പേരാണ് വിശുദ്ധി. അങ്ങനെ ആ വിശുദ്ധിയുടെ നിറവിൽ ഫ്രാൻസീസിനെ രണ്ടാം ക്രിസ്തുവായി വിശേഷിപ്പിക്കുന്നത്.അദ്ദേഹത്തിന്റെ നാല് ഉദ്ഘോഷങ്ങൾ നാം കേട്ടിട്ടുണ്ട്.!!!!!1.ദൈവത്തോട് അനുരഞ്ജനപ്പെടുക2. സഹോദരങ്ങളോട്നുരഞ്ജനപ്പെടുക3. സൃഷ്ട പ്രപഞ്ചത്തോട് അനുരഞ്ജനപ്പെടുക4. നമ്മിൽ തന്നെ അനുരഞ്ജനപ്പടുകഈ നാല് അനുരഞ്ജനങ്ങളും നിറവേറുമ്പോൾ മാത്രമേ ഒരു വൃക്തിക്ക് തന്റെ ആദ്ധാത്മീയ ജീവിതത്തെ സമുന്നമാക്കാൻ സാധിക്കുകയുളളു. ഉൾകൊണ്ടും ,മനസ്സിലാക്കിയും വി. ഫ്രാന്‍സീസിയെ പോലെ നമുക്കും നമ്മുടെ ജീവിതത്തെ കാരുണൃത്തിന്റെയും ആത്മീയതയുടെയും ഉൾകണ്ണുകളിലേക്ക് തുറക്കാം.

ദാരിദ്ര്യത്തിന്റെ പാശ്ചാത്യ നിർവചനം

ദാരിദ്ര്യത്തിന്റെ പടുകുഴിയിൽ ചീന്തി മറയുകയാണ് ഇന്ന് ഈ ലോകം.ധനം കൈവശമുളളവൻ ധനവാൻ എന്നാൽ ധനം കൈവശമില്ലാത്തവനോ ദരിദ്രൻ.കാലചക്രത്തിന്റെ മാറ്റങ്ങൾ തുടര്‍ന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ദാരിദ്ര്യത്തിന്റെ നിർവചനം പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.ഒട്ടേറെ കാഴ്ചകൾ നമ്മുടെ കാണാമറയത്തുണ്ട്.ധനവാനും,ദരിദ്രനും തമ്മിലുളള വിതൃസമെന്താണ്.???

ഉത്തരങ്ങൾ ഒട്ടനവധി ചൂണ്ടികാണിക്കുവാൻ കഴിയും. എന്നാൽ ചിന്തകൾക്കപ്പുറമാണ് മനുഷൃ മനസ്സുകളുടെ തീക്ഷ്ണത.ആ തീക്ഷ്ണതയെ വിശാലമായി കാണുന്നവനാണ് ദരിദ്രൻ.ഭൗതീകമായി എന്തൊക്കെയുണ്ടങ്കിലും മനസ്സിനെ തൃപ്തിയാക്കാതെ ഇനിയും വേണമെന്ന് പായുന്നവർ ഒരുകണകിന് ദരിദ്രർ അല്ലേ????

കോടികളും,ലക്ഷങ്ങളും ബാങ്കിലിട്ട് ആയിരത്തിന്റെയും ,അഞ്ഞൂറിന്റെയും നോട്ടുകൾ കീശയിലാക്കി പാവങ്ങളോട് കശപിശ കൂടുന്നവരും ദരിദ്രർ അല്ലേ???

ഒന്ന് ചിന്തിച്ചാൽ പഴമ തന്നെയാണ് പുതിയ കാലത്തിലും മികച്ചതെന്ന് സംശയ ങ്ങളില്ലാതെ പറയാൻ സാധിക്കും. ദാരിദ്ര്യ ത്തിലേക്ക് തളളി നീങ്ങുന്നവൻ എല്ലാം മറന്ന് ആ അവസ്ഥയെ മറികടക്കാൻ ശ്രമിക്കുന്നു. എന്നാൽ പഴമയുടെ ഭൂതകാലം ഇന്ന് അപ്രതീക്ഷമാവുകയാണ്”സതു ഭവതി ദരിദ്രാ യസൃ തീക്ഷ്ണ വിശാല” എന്ന് പണ്ട് കാലത്തെ ഋഷിമാർ പറഞ്ഞതുപോലെ ഈ പാശ്ചാത്യത്തിൽ ദാരിദ്ര്യമെന്ന അവസ്ഥയെ നാം ഭാരതിയർ ശിരസാവഹിച്ചു ജീവിക്കുകയാണ്.1993യിൽ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സുഡാനിലെ ദാരിദ്ര്യവും,പട്ടിണിയും മനുഷൃ മനസ്സുകൾക്ക് മറക്കാൻ സാധിക്കുകയില്ല. ഭക്ഷണം കിട്ടാതെ ആയിരകണക്കിനാളുകൾ മരണത്തിലേക്ക് വഴുതി വീഴുകയും വലിയ വയറും,ചെറിയ ഉടലുകളുമായി പിഞ്ചോമനകൾ മരണത്തിലേക്ക് ചുരുണ്ടു കിടക്കുന്നതും. ലോകത്തെ ഞെടുക്കിയ ഒന്നാണ്.കെവിൻ കാർട്ടൻ തന്റെ ക്യാമറയിൽ പകർത്തിയ കഴുകന്റെയും,കകകുഞ്ഞിന്റയും ചിത്രം ഇന്നും മറക്കാൻ കഴിയാത്ത നൊമ്പരമായി നിലനിൽക്കുന്നു.

ലോക രാഷ്ട്രങ്ങളുടെയിടയിൽ ദാരിദ്ര്യ രേഖ കണക്കെടുക്കുമ്പോൾ ഇന്ത്യ മൂന്നാം സ്ഥാനത്താണുളളത്.നമ്മുടെ ഭാരതത്തിലും ഉൾനാടൻ ഗ്രാമങ്ങളുടെ അവസ്ഥ ഇതിലും വളരേ പരിതാപകരമാണ്.നവമാധൃമങ്ങളിലൂടെ ചർച്ചയാക്കപ്പെട്ട മധു എന്ന സാധാരണകാരനായ മനുഷൃനുംദാരിദ്ര്യം എന്ന നിരായുധികരണമാകാതെ മരണമടയേണ്ടി വന്നത്.

അൽബേനിയയിൽ തൂക്കി കൊല്ലാൻ വിധിക്കപ്പെട്ട മരിയ ജൂനിയ എന്ന കുറ്റവാളിയോട് തന്റെ അവസാന ആഗ്രഹം എന്താണെന്ന് ജയിൽ അധികൃതർ ചോദിച്ചപ്പോൾ മരിയയുടെ മറുപടി ഭക്ഷണമായിരുന്നു.!!!തനിക്ക് നീട്ടിയ റോട്ടിയും ,മീൻകറിയും പാതി കഴിച്ച് ശേഷം ബാക്കി അവൾ പൊതിഞ്ഞു തിരികെ നല്‍കി പറഞ്ഞു” ഇത് എന്റെ മകന് നൽകണം ഇത്രയും സ്വാദുളള ഭക്ഷണം അവൻ ഇത് വരെ കഴിച്ചട്ടില്ല ഇതാണ് എന്റെ അവസാന ആഗ്രഹം.

ഇങ്ങനെ ഒട്ടനവധി പേർ നമ്മുടെ സമൂഹ ത്തുണ്ട്.ധനവാന്റെയും ലാസറുടെയും ഉപമ പോലെ ദാരിദ്ര്യത്തിന്റെ അവസ്ഥയെ മാറ്റിയെടുക്കാൻ നാം ഓരോരുത്തരും ബാധിസ്ഥതരാണ്…..

വേനലിലെ ഗുൽമോഹർ

രക്ത ബന്ധങ്ങൾ എന്നും ഗുൽമോഹർ പൂ ക്കൾക്ക് സമാനമാണ്…

ഋതുഭേതത്തിൽ നിന്ന് മാറി….

വേനലിലേക്ക് അടുക്കുമ്പോൾ……

ഓടിയോളിക്കുന്ന ഗുൽമോഹർ പൂവിനേ പോലെയാണ് ഓരോ രക്ത ബന്ധങ്ങളും….

വി.ചാവറ ഏലിയാസ് കുരിയാക്കോസച്ചന്റെ തിരുനാൾ ആശംസകൾ

വി.ചാവറ ഏലിയാസ് കുരിയാക്കോസ് അച്ഛന്റെ തിരുനാൾ മംഗളങ്ങൾ നേരുന്നു..
Continue reading “വി.ചാവറ ഏലിയാസ് കുരിയാക്കോസച്ചന്റെ തിരുനാൾ ആശംസകൾ”

Goodbye 2019

2019 അവസാനിച്ചിരിക്കുന്നു.പുതിയ പ്രതീക്ഷകളോടെ 2020 കടന്നു വരികയാണ്.കഴിഞ്ഞ വർഷത്തെ ചിന്തകളെ നമ്മുക്ക് മറക്കാം.ഒരുപാട് കയ്പും മധുരവും നമുക്ക് സമ്മാനിച്ചിട്ടുണ്ടാകാം. കറുപ്പും,വെളുപ്പുമായ പല മുഖങ്ങളും,പരിഹാസങ്ങളും എല്ലാം കേട്ടിട്ടുണ്ടാകാം.അത് എല്ലാം മറന്നു മാറ്റി വച്ച് ദൈവപരിപാലനയുടെ ഒരു പുതുവർഷത്തെ നമുക്ക് സ്വഗാതം ചെയ്യാം.തിരിച്ചടികൾ ജീവിതത്തിന്റെ അവസാനമല്ലന്നും ഉയർച്ചയിലേക്കുളള ചവിട്ടു പടികൾ ആണെന്നും ഉറച്ചു വിശ്വാസിക്കുക…

Wish u a happy new year….

വി. നോമ്പുകാലഘട്ടം

ഓരോനോമ്പുകാലഘട്ടവും ക്രൈസ്തവ വിശ്വാസികൾക്ക് വളരേയധികം പ്രധാനൃമർഹിക്കുന്നതാണ്. ഡിസംബർ-1 മുതൽ 25 വരെ ഉണ്ണീശോയുടെ തിരുപിറവിയേ കൊണ്ടാടാൻ ഇരുപത്തിയഞ്ച് നോമ്പ് (യൽദോ നോമ്പ്)ആചരിക്കുന്നു.പുതിയ തീരുമാന ങ്ങളോടും നിയന്ത്രണങ്ങളോടും കൂടി നോമ്പ് കാലത്തേ നാം സ്വീകരിക്കുമ്പോൾ ഈശോയോട് കൂടുതൽ അടുക്കുവാനും ഒപ്പം ആത്മീയ വളര്‍ച്ചക്ക് ഊന്നൽ കൊടുക്കുവാനും ഈ നോമ്പു കാലഘട്ടം നമ്മെ സഹായിക്കുന്നു. വി.നോമ്പിന് ഇത്രയുമധികം പ്രധാനൃം നൽകുവാൻ കാരണം ദൈവോൻമുഖരായി ജീവിക്കുവാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ്. നോമ്പു കാലഘട്ട ത്തെ “മടക്കയാത്ര” എന്നും വിശേഷിപ്പിക്കുന്നു. പിന്നോട്ട് നോക്കുമ്പോൾ നമുക്ക് തന്നെ മനസ്സിലാകാൻ സാധിക്കും.നാം എത്രമാ ത്രം ദൈവത്തോട് അകന്നു നിന്നിട്ടുണ്ട് എന്നത്. അത് ബോധൃമാകുമ്പോൾ തിരിച്ചറിവിന്റെ യാത്രയിലോട്ട് നാം സഞ്ചരി ക്കുന്നു. തിരിച്ചറിവിന്റെ കാലഘട്ടം നാം എത്രമാത്രം ശരിയായ ദിശയിലേക്ക് അടുത്തു എന്നതാണ്.

ധൂർത്ത പുത്രൻ തന്റെ പാപങ്ങൾ മനസ്സ്ിലാക്കി പിതാവിന്റെ അടുക്കൽ വന്നത് യഥാര്‍ത്ഥ തിരിച്ചറിവ് ലക്ഷൃമാക്കിയാണ്.

നോമ്പുകാലത്തെ നാം മാറ്റിയെടുക്കുന്നത് പുണൃദിനങ്ങളായിയാണ്.യഥാര്‍ത്ഥ ജീവിതത്തെ നാം ധനൃമാക്കുന്നത് ഒരു പനിനീർ പുഷ്പത്തോട് സമാനമായിയാണ്. കാരണം ജീവിതത്തെ സുഗന്ധപൂരിതമാക്കുമ്പോഴാണ് നന്മയുടെ ഒരു വിളക്ക് അവിടെ തെളിയുന്നത്. നോമ്പു കാലം അടുത്തെത്തുമ്പോൾ നാം ചിന്തിക്കാറുണ്ട് നമ്മളെന്താണ് ചെയ്യെണ്ടതെന്ന് ????

ഫ്രാന്‍സീസ് മാർപാപ്പ നോമ്പാരംഭത്തിൽ 10 നിർദേശങ്ങൾ നൽകുകയുണ്ടായി.

1. അലസതയിൽ നിന്ന് മോചിതനാവുക.

2. നന്മക്ക് വേണ്ടി നാം നമ്മെ തന്നെ മാറ്റുക.

3. സ്വയം വേദന നൽകുന്ന സഹനങ്ങളെ നാം സ്വീകരിക്കുക.

4. നിസ്സംഗതയുളളവരായിരിക്കരുത് .

5. കൂദാശകളിൽ പങ്കെടുക്കുക.

6. പ്രാർതഥനയിൽ വൃപ്തരായിരിക്കുക.

7 .ത്യാഗപൂർണ്ണമായ ഉപവാസത്തിന് തയാറാകുക.

8. ധ്യാന ദർമ്മത്തിൽ കൂടുതൽ തീക്ഷ്ണത പുലർത്തുക.

9. പാവങ്ങളെ സഹായിക്കുക .

10. സുവിശേഷം പ്രഘോഷിക്കുക.

ഫ്രാന്‍സീസ് മാര്‍പാപ്പ നൽകിയ ഈ 10 നിർദേശങ്ങളും ജീവിതത്തെ ധനൃമാക്കുന്നതാണ്.

നോമ്പ് കാലഘട്ടത്തിന്റെ തീക്ഷ്ണതയേ ദൈവപരിപാലനത്തോട് ചേർത്തു വച്ച് അവിടുത്തെ സ്നേഹത്തിനായി,അനുഗ്രഹ ത്തിനായി,നന്മയുളളവരായി ജീവിക്കുവാൻ ഈ നോമ്പ് കാലഘട്ടം നമ്മെ സഹായിക്കട്ടെ എന്ന് പ്രാർതഥനയോടെ..

ദൈവസ്നേഹം നിറഞ്ഞ നോമ്പുകാലം ആശംസിക്കുന്ന്ു..

മഞ്ഞു പുതച്ചോരി ബേത്ലഹേം

വിണ്ണിന്റെ പുത്രൻ ആഗതനായി……

നീലരാവിൽ കോടി മഞ്ഞു….

പുതച്ചോരി കുന്നിൽ ചേരുവിൽ…..

ഗബ്രിയേൽ പാടിയിതാ തിരുപ്പിറവി….

മലാഖ ഗീതം ശ്രവിക്കുന്നു ഞാൻ……

നക്ഷത്ര പൊട്ടുകൾ വഴികാട്ടി….

ബേത്ലഹേമിൽ ഉണ്ണി പിറന്നിതാ…..

കാലിതൊഴുത്തിലെ പുൽമെത്തയിൽ….

പൊന്നിൻ കാഴ്ചകൾ വച്ചു,

കണ്ടു വണങ്ങി ആട്ടിടയൻമാർ…..

ക്രിസ്മസ് രാവിനെ വരവേൽക്കാം…

പ്രതൃശയുടെ പൊൻദീപം തെളിച്ചിടാം…..

(നിമിഷകവിത)

ജയത്തിന്റെ പടയാളി

ജയത്തിന്റെ പടയാളി നാം തന്നെയാണ്. ആത്മവിശ്വമാണ് ജയത്തിന്റെ മുന്നോടി. തോൽവിയേ അതിജീവിക്കുക എന്നത് പ്രയാസഘട്ടമാണ്. എന്നാൽ ആ പ്രയാസഘട്ടത്തെ ചെറുകുക എന്നതിലാണ് നാം വിജയം കണ്ടെത്തുന്നത്.തോൽവിയേ നമുക്ക് ഒരു കല്ലായി സങ്കൽപ്പിക്കാം.ആ കല്ലിന്റെ മുകളിൽ നിന്നു കൊണ്ട് ഒച്ചത്തിൽ നാം പറയണം നമ്മളാണ് “ജയത്തിന്റെ പടയാളി” എന്ന്.

അരിസ്റ്റോട്ടിൽ പറയുകയുണ്ടായി “തോൽക്കാൻ ഒന്നിലധികം മാർഗങ്ങളുണ്ട് എന്നാൽ ജയിക്കുവാനോ ഒരേ ഒരു വഴിയും. ജയിക്കാനുളള ആ വഴി ജയിക്കുമെന്നുളള ഉറച്ച വിശ്വാസമാണ്.”

വിശ്വാസമാണ് ജീവിതത്തിൽ നാം നഷ്ടപ്പെടുത്തി കൊണ്ടിരിക്കുന്നത്.നമ്മളിൽ നമ്മുക്ക് തന്നെ ഉറച്ച വിശ്വാസം വേണം. ഇന്നത്തെ കാലഘട്ടത്തിൽ മറ്റുളളവരുടെ അഭിപ്രായ ങ്ങൾക്കാണ് നാം വില കൽപ്പിക്കുന്നത്.നമ്മളിൽ തന്നെ നമുക്ക് സ്വന്തം തീരുമാനങ്ങളും,അഭിപ്രായങ്ങളും ചൂണ്ടി കാണിക്കാത്തവിധം ഒരു ചട്ട കൂടിനുളളിൽ തളയ്ക്കപ്പെട്ടിരിക്ക്ുകയാണ്.എന്നാൽ മനസ്സിലാക്കുക മറ്റുളളവരുടെ അഭിപ്രായ ങ്ങളിൽ തളര്‍ന്നു പോകരുത്.ഒരു പോസിറ്റീവ് ആറ്റിറ്റുഡിലൂടെ ആ ആശയ ങ്ങളെ സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം.

തോൽവിയേ അതിജീവിക്കാൻ സാധിച്ചാൽ അവിടെ ജയത്തിന്റെ ശബ്ദ കേദാരങ്ങൾ മുഴങ്ങും. കഴിഞ്ഞയിടയിൽ എ.പി.ജെ അബ്ദുൾ കലാമിനെ കുറിച്ച് ഒരു ആർട്ടിക്ക് വായിക്കുവാൻ ഇടയായി.1979 ആഗസ്റ്റ് 10ന് ഇന്ത്യ ആദൃമായി വിക്ഷേപിച്ച സാറ്റ്ലെറ്റ് ലോഞ്ചിംഗ് വെഹി ക്കിൾ ശ്രീഹരികോട്ടയുടെ ആകാശത്തു തന്നെ യാത്ര അവസാനിപ്പിച്ചിരുന്നു.ആ വി ക്ഷേപണത്തിന്റെ അമരക്കാരനായിരുന്നു. ഡോ അബ്ദുൾ കലാം.ആ പരാജയത്തിന്റെ പേരിൽ അദ്ദേഹത്തെ ഏവരും കുറ്റപ്പെടുത്തി. എന്നാൽ അദ്ദേഹം പരാജയത്തെ വളരെ നിസ്സാരമായി ചെറുത്തു നീങ്ങി. അദ്ദേഹത്തിന്റെ ആദൃ ചുവട് എവിടെയാണ് തനിക്ക് വീഴ്ച പറ്റിയെന്ന് കണ്ടുപിടിക്കാനുളള ശ്രമം ആരംഭിച്ചു. പ്രോജക്ട് ആദൃം മുതൽ വിശകലനം ചെയ്തു. വിക്ഷേപണത്തിന്റെ വീഡിയോ ദൃശൃങ്ങൾ സൂക്ഷമമായി വിലയിരുത്തി .വിക്ഷേപണത്തിന് ഏതാനും സെന്റുകൾക്കു മുമ്പ് ലോഞ്ചിംഗ് ഫ്ലോറിൽ പുക കാണുവാൻ ഇടയായി.ആ അന്വേഷണമാണ് പിന്നീട് ഇന്ത്യയുടെ ആകാശ ഗവേഷണങ്ങൾക്ക് അടിത്തറയായത്. S.L.V യുടെ ആദൃ പരാജയത്തിനു ശേഷം അടുത്ത പരീഷ്ണ ത്തിനായി 3 വർഷത്തെ സമയമേ സർക്കാർ അനുവദിച്ചിരുന്നോളളു. കൃത്യം 3 വർഷം 1980 ജൂലായ് 18 S.L.Vയെ ബഹിരാകാശത്ത് വിജയപൂർവം എത്തിച്ചു.നമ്മുടെ പരാജയങ്ങളെ നാം തന്നെ കണ്ടെത്തി അത് തിരുത്തി സുഗമമാക്കുമ്പോഴാണ് വിജയം നമ്മേ തേടി എത്തുന്നത്.

ചീന്തിയ മൂടുപടം-ഗുൽഷാൻ എസ്ഥേർ

ഗുൽഷാൻ എസ്ഥേരുടെ ചീന്തിയ മൂടുപടം ഈ ദിനങ്ങളിൽ വായിക്കുവാൻ ഇടയായി. അന്ധതയിൽ നിന്ന് വെളിച്ചത്തിലേക്കുളള യാത്രയുടെ അനുഭവമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്

യുവജനങ്ങൾക്കെന്നും ഒരു പ്രചോദനം തന്നെയാണ് ഈ പെൺകുട്ടി.ഗുൽഷാൻ ഫാത്തിമയുടെ ആത്മകഥയാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സെയ്യദ് കുടുംബത്തിൽ ജനിച്ചു വളര്‍ന്ന അവൾ പാകിസ്താനിലേ പഞ്ചാബ് ഗ്രാമത്തിൽ ജീവിച്ചു. തന്റെ ഏഴാം വയസ്സു മുതൽ ഇസ്ലാമിക നയപ്രകാരം പർദാദാരിയായി വളര്‍ന്നു തുടങ്ങി. ഒപ്പം കാലിനു സുഖമില്ലാതെ പരസഹായം ഇല്ലാതെ പുറത്തു പോലും കടക്കാൻ അവൾക്ക് കഴിയുകയില്ലായിരുന്നു. സ്ത്രീകൾ നേരിടേണ്ടി വന്ന എല്ലാ അടിച്ചമർത്തലുകളിൽ നിന്നും വേദനകളിൽ നിന്നും വെളിച്ചം അവളുടെ ഹൃദയത്തിലും,ജീവിതത്തിലും പ്രകാശമേകി. പിന്നീട് ഈശോയെ അവൾ കണ്ടെത്തി.

സ്വർഗസ്ഥനായ പിതാവിനോട് ഹൃദയം പൊട്ടി അവൾ പ്രാർതഥിച്ചു. അവിടുത്തെ ആശ്വാസ വാക്കുകൾ ശ്രവിച്ചു. സാധാരണക്കാർക്കും ഗ്രഹിക്ക തക്ക ലളിത ഭാഷയിലാണ് ഈ പുസ്തകം പരിഭാഷപ്പെടുത്തിയിരിക്കുന്നത്. അതിനാൽ തന്നെ യുവജനങ്ങൾ ഈ പുസ്തകം വായിക്കണമെന്ന് അഭൃർതഥി ക്കുന്നു. ആത്മീയതയുടെ ഉൾകണ്ണുകൾ തുറന്ന് ഈശോയ്ക്ക് വേണ്ടി മുൻപോട്ട് ഇറങ്ങുവാൻ ഇടയാകട്ടെ എന്ന് പ്രാർതഥിക്കുന്നു..

അമലോത്ഭവ തിരുനാൾ മംഗളങ്ങൾ=Dec 8th

ക്രിസ്മസിനായി ഒരുങ്ങുകയാണ് നാം ഏവരും. ഉണ്ണീശോയേ വരവേൽക്കുവാനായി നോമ്പും,ഉപവാസവും പ്രാർതഥനകളുമായി ഈ ദിനങ്ങളേ സ്വീകരിക്കുമ്പോൾ അമലോത്ഭവ തിരുനാളിന് ഏറെ പ്രധാനൃം കത്തോലിക്ക സഭ കൽപ്പിക്കുന്നുണ്ട്.1854ൽ പീയുസ് പാപ്പയാണ് മറിയത്തിന്റെ അമലോത്ഭവം വിശ്വാസ സതൃമായി പ്രഖ്യാപിച്ചത്.റോമക്കാർക്ക് ഏറെ സവിശേഷത നിറഞ്ഞ തിരുനാളാണ് അമലോത്ഭവ തിരുനാൾ. അന്ന് ആഗോളസഭയുടെ അദ്ധ്യക്ഷനായ നഗരാധിപയും അമലോത്ഭവസ്തംഭത്തിന്റെ ചുവട്ടിൽ പുഷ്പചക്രങ്ങൾ സമർപ്പിച്ച ശേഷമാണ് പ്രാർതഥന ആരംഭിക്കുന്നത്.

അമലോത്ഭവ മാതാവിനേ മാദ്ധ്യസ്ഥയായിട്ടാണ് ക്രിസ്തീയ ലോകം ആദരിക്കുന്നത്.ദൈവവുമായുളള നിരന്തര വും,നിതൃവുമായുളള പുണൃബദ്ധം ദൃഢമാക്കുവാൻ എങ്ങനെ കുർബാന കൈകൊളളണണം എന്ന് പഠിപ്പിച്ചത് ഈ ദിവൃ മാതാവാണ്.കനൃമറിയത്തിന്റെ അമലോത്ഭവത്തെ കുറിച്ച് 4 നൂറ്റാണ്ട് മുതൽ ശ്രദ്ധേയമാണ്.

വി.ബർണ്ണർദീത്തയ്ക്ക് പരിശുദ്ധ അമ്മ വെളിപെടുത്തിയ സത്യമാണ് താൻ അമലോത്ഭവയാണ് എന്നത്.”our tainted naturals solitary boast” എന്നാണ് വേഡ്സ് വർത്ത് മാതാവിനെ വിശേഷിപ്പിക്കുന്നത്.പരിശുദ്ധ അമ്മയുടെ തൃപാദത്തിങ്കൽ നാം മുട്ടുമടക്കുമ്പോൾ അമ്മയോടുളള മാദ്ധൃസ്ഥം വഹിക്കുമ്പോൾ അവിടുന്ന് തന്റെ മക്കൾക്കായി മാതൃസഹജമായ വത്സാലൃത്തോടെ നമ്മുടെ സംരക്ഷണം കൈകൊളളുകയാണ്. വിശ്വാസികൾ പരിശുദ്ധ അമ്മയിൽ ആശ്രയിക്കുമ്പോൾ അത്ഭുതമായ അടയാളം,നിതൃതയും വന്നുചേരുന്നു.ദൈവമാതാവിന്റെ ബഹുമാനാർതഥം നിരവധി ഭക്തിമുറകൾ തിരുസഭ അംഗീകരിച്ചിട്ടുണ്ട്.അവയുടെ എല്ലാ ലക്ഷൃം മാതാവിനെ വണങ്ങപ്പെടുന്നതോടു കൂടി അവിടുന്ന് സ്നേഹിക്കപ്പെടുകയും,കൽപ്പനകൾ അനുസരിക്കപ്പെടുകയും ചെയുക എന്നതാണ്.

പരിശുദ്ധ മാതാവിന്റെ ദിവൃ ദർശനങ്ങളിലൂടെ രോഗസൗഖൃം,മാനസാ ന്തരം തുടങ്ങിയവ ഓരോ വിശ്വാസികളുടെ ജീവിതത്തിലും പ്രവാർത്തികമാകുന്നു.

പതിനാലുകാരി ബർണദീത്തയ്ക്ക് മറിയം പ്രതൃക്ഷപ്പെടുന്നത് ഫ്രാൻസിലെ ലൂർദിൽ വെച്ചാണ്.”താൻ അമലോത്ഭവയാണെന്നുളള സതൃം ഓരോ പെൺകുട്ടികളുടെ ജീവിതത്തിലും മറിയം വെളിപെടുത്തി നൽകി.ലൂർദിലേ അത്ഭുത അരുവിയിൽ സൗഖൃം ലഭിച്ചവരുടെ എണ്ണം ലക്ഷകണക്കിനധികമായി.

മാനവലോകത്തേ നീല കാപ്പിയോട് ചേർത്ത് പിടിച്ച് സ്നേഹമാർന്ന പനിനീർ പുഷ്പങ്ങളുടെ സുഗന്ധതയിലും,12 നക്ഷത്രങ്ങൾ കൊണ്ടുളള കിരീടമാർന്ന പ്രഭാതതയിൽ വെളിച്ചമേകുന്ന അമലോത്ഭവമ്മയുടെ തിരുനാൾ മംഗള ങ്ങൾ പ്രാർതഥനയോടെ നേരുന്നു….

Start with a beautiful day

ജീവിതത്തിന്റെ വർണ്ണങ്ങൾ കാണപ്പെടുന്നത് ജീവിതനൂഭുതികളിലൂടെയാണ്.”നല്ല വാക്കും നല്ല നോക്കും നല്ല പോക്കും ജീവിതമയ്യ നന്നായി എന്ന കുഞ്ഞുണ്ണി മാഷിന്റെ കവിത പോലെ. നന്മയുടെ പൂമൊട്ടുകൾ വിടരുകയും ജീവിത വീക്ഷണങ്ങളിലൂടെ മനസ്സിനെ ഒരു കണ്ണാടിയായി ഉൾപ്രപഞ്ചത്തെ തൊട്ടറിയുകയും ചെയ്ത് പുതിയ ദിനങ്ങളെ നമുക്ക് വരവേൽക്കാം.

വാർദ്ധകൃത്തിലെ ഇരുട്ട്

വാർദ്ധകൃത്തെ ഇന്ന് പലരും പോരായ്മയായി കണക്കാകപ്പെടുന്നു.അതിനാൽ തന്നെ ഇന്ന് വൃദ്ധസദനകൾ പെരുകി വരുന്ന കാഴ്ചയാണ് നാം ഇന്ന് കാണുന്നത്.അപ്പനും അമ്മയും തന്റെ മക്കളെ വളർത്തി വലുതാക്കി പഠിപ്പിച്ച്,ദാരിദ്ര്യത്തിന്റെ ഇരുട്ട് മറച്ച് ഉണ്ണാനും ഉടുക്കുവാനും അങ്ങനെ ഒട്ടനവധി സംവിധാനങ്ങൾ നൽകിയാണ് ഉയർത്തുന്നത്.എന്നാൽ സംഭവിക്കുന്നതെന്താണ്????

വാർദ്ധകൃം പ്രാപിച്ച അപ്പനെയും,അമ്മയേയും,മുത്തച്ഛനെയും,മുത്തശ്ശിയേയും പിന്നീട് കാണപ്പെടുന്നത് വൃദ്ധസദനങ്ങളിൽ തന്നെ. കളിപ്പാട്ടങ്ങൾ ഉപയോഗശൂനൃമാകുമ്പോൾ വലിച്ചേറിയുന്നതു പോലെയാണ് ഓരോ അപ്പന്റെയും,അമ്മയുടെയും സ്ഥാനം ഇന്നത്തെ തലമുറ നൽകിയിരിക്കുന്ന വില…!!!!!

ഒരു സുഹൃത്ത് പങ്കുവച്ചത് ഞാൻ ഇവിടെ കൂട്ടിച്ചേർക്കുന്നു. അപ്പനും അമ്മയും വാത്സലൃപൂർവം വളർത്തി തന്റെ മകളെ കഴിപ്പിച്ച് വിദേശത്തേക്ക് അയച്ചു.അവൾ അവിടെ ഏറെ സന്തോഷവധിയായിരുന്നു.ജോലിയിൽ നിന്ന് കിട്ടുന്ന പണം അപ്പനും അമ്മയ്ക്കും നാട്ടിലെക്ക് അയച്ചു .5 വർഷം കഴിഞ്ഞപ്പോൾ അമ്മ മരിച്ചു. അപ്പന് വാർദകൃം പിടിപ്പെട്ടു.പല രോഗങ്ങൾ തല പൊക്കുവാൻ തുടങ്ങി.ഒരു ക്രിസ്തുമസ് രാവിൽ മകൾ വിദേശത്ത് നിന്ന് നാട്ടിൽ എത്തി. എന്നാൽ അപ്പൻ അവിടെ ഉണ്ടായിരുന്നില്ല.ഒരു ബന്ധു വീട്ടിലായിരുന്നു താമസം.മക്കൾ വന്നെന്നറിഞ്ഞ സന്തോഷത്തിൽ അപ്പൻ വേഗം വീട്ടിലേക്ക് നടന്നുനീങ്ങി. ഉമ്മറത്ത് തന്റെ കൊച്ചുമകൻ നിൽക്കുന്നതായി അകലെന്ന് കണ്ടു.ആ വലൃപച്ചൻ അടുത്തേക്ക് വന്നു. എന്നാൽ അവൻ ഓടി ചെന്ന് അമ്മയോട് പറഞ്ഞു.”Somebody is there in outside I think he is looks like a begger”

അമ്മ ആ കുഞ്ഞു കരങ്ങൾക്കുളളിൽ 10 രൂപ വച്ച് നൽകി അവൻ അതുമായി നിൽക്കുന്നതു കണ്ടപ്പോൾ വലൃപ്പച്ചനു മനസ്സിലായി. നിറഞ്ഞ കണ്ണുകളോടെ തിരിഞ്ഞ് പിന്നോട്ട് എവിടെയോ നടന്നു.

ഈ കഥ യഥാര്‍ത്ഥൃമാണോ അല്ലയോ എന്ന് അറിയില്ല???എങ്കിലും ഈ കഥ നമ്മുടെ കണ്ണു നനയ്ക്കപ്പെടുന്ന ഒന്നാണ്.മനസ്സിൽ ഒത്തിരി നന്മ സൂക്ഷിക്കുന്ന ഏവരുടെയും കരളലിയിക്കുന്ന കഥയാണ് ഇത്.

ഒന്ന് ചുറ്റുപാട് കണ്ണോടിച്ചാൽ അറിയാം നമ്മുടെയിടയിൽ കാണും ഇതുപോലുളള അപ്പൻ ,അമ്മമാർ…

10 മാസം ചുമന്നു പെറ്റ അമ്മയുടെ വേദനയും വളരേ പ്രതീക്ഷയോടെ, വാത്സലൃത്തോടെ വളർത്തുന്ന അച്ഛൻമാരുടെയും അവസ്ഥയിൽ ചവിട്ടി മെതിച്ചു നീങ്ങുന്ന യുവതലമുറയോട് ഒരു അപേക്ഷ മാത്രം സ്വന്തം അനുഭവങ്ങളും, അവസ്ഥകളും നമ്മിൽ വന്നു ചേരുമ്പോളാണ്. നമ്മൾ എന്തു മാത്രം അവരെ തളളികളഞ്ഞുവെന്ന് മനസ്സിലാക്കപ്പെടുന്നത്. പത്രങ്ങളിലൂടെ നാം ഇന്ന് പല വാര്‍ത്തകളും വായിക്കുന്നു. സ്വന്തം മകൻ,മകൾ അപ്പനെ അമ്മയേ ഉപദ്രവിക്കുന്ന ഒട്ടേറെ സംഭവങ്ങൾ നാം ഇന്ന് കാണുന്നു.

എന്നിട്ടും പഠിക്കുന്നുവോ???പ്രതികരിക്കുന്നുവോ??

വിദ്യഭ്യാസ സ്ഥാപനങ്ങളെകാളും ഇന്ന് വൃദ്ധസദനങ്ങളാണ് ഏറെ.അതിൽ ഒന്നാം സ്ഥാനം “ദൈവത്തിന്റെ സ്വന്തം നാടായ” കേരളം തന്നെ.

യുവതലമുറയേ………….നാം ഒന്ന് മനസ്സിലാക്കുക.മനുഷൃ ജീവന്റെ ആയുസ്സിനോടടുത്തേത്തി നിൽക്കുന്ന അവസ്ഥയാണ് വാർദ്ധകൃം.നാമും ആ stageയിൽഎത്തിപ്പെടുന്നവരാണ്.ഒരിക്കലും വാർദ്ധകൃത്തെ പുച്ഛിച്ചു തള്ളാതെ മതിയാവോളം അവരേ സ്നേഹിക്കുക,പരിപാലിക്കുക..

23/11/2019

കേരളപിറവി സന്ദേശം-write up- Riya Tom

എല്ലാ കൂട്ടുകാർക്കും കേരള പിറവി ദിന ആശംസകൾ നേരുന്നു.

പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് 63 വർഷത്തിലേക്ക് രൂപപ്പെട്ടിരിക്കുന്നു.കേരള തനിമയും,ആഘോഷങ്ങളും,കലകളും,സാംസ്കാരിക ചൈതനൃവും മലയാളകരയിലെങ്ങും നിറഞ്ഞു നിൽക്കുന്ന അനുഭൂതിയാണ്.

1956 നവംബർ 1 നാണ് മലബാർ,കൊച്ചി,തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ഒത്തുചേർന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.കേരളം എന്ന പേരിന്റെ പിന്നിൽ നിരവധി ഐതിഹങ്ങളും,കഥകളും,നാം കേട്ടിട്ടുണ്ട്.എന്നാൽ കേരളം എന്ന പേര് “വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശം എന്ന അർതഥത്തിനാണ് ഏറ്റവും കൂടുതൽ സ്വീകാരിത.”അറബികൾ വിളിച്ച “ഖൈറുളള” എന്ന പേരും ലോപിച്ചും,ചേര രാജക്കാൻമാർ ഭരണത്തിൽ ഏർപ്പെട്ടപ്പോൾ പിന്നീട് അത് ചേരളമായി മാറുകയും അങ്ങനെ ഊന്നൽ നൽകി അത് കേരളമായി മാറി എന്നാണ് പേരിനു പിന്നിലെ ഐതിഹൃം.

മലയാളികൾക്കു വേണ്ടി മാത്രം പിറവി കൊണ്ട ദിനമാണ് കേരള പിറവി എന്നു നമ്മുക്ക് പറയാം.ഈ ദിനത്തിൽ സ്ത്രീകൾ സെറ്റു സാരിയുടെ വർണ്ണ ശോഭയിൽ നിറയുകയും,പുരുഷൻമാർ കോടി മുണ്ടിൽ എത്തിചേരുകയും ചെയ്യുമ്പോൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് പകരുന്നത്.

ഐക്യകേരളം എന്നറിയപ്പെടുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനം രൂപവത്കരിച്ചത് ഭാഷാടിസ്ഥാനത്തിലാണ്.1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ശേഷം ഐകൃ കേരളത്തിനു വേണ്ടി നാനാ ജില്ലകളിൽ നിന്ന് പ്രക്ഷോഭ ങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുളള ഇന്ത്യ ഗവൺമെ ന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂർ,കൊച്ചി,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ മലയാള എന്ന പ്രധാന ഭാഷയേ കൂട്ടി ചേർക്കപ്പെട്ടു.

ഐതിഹങ്ങളാൽ സമ്പൂർണ്ണമായ നമ്മുടെ നാടിന്റെ കഥകളിൽ പരശുരാമന്റെ കഥയും ഇടംപിടിച്ചിരിക്കുന്നു.

തുടക്കത്തിൽ കേരളം പിന്നോക്കവസ്ഥയിൽ നിറഞ്ഞതാണെങ്കിലും ഇന്ന് ഏറെ വികസനം പ്രാപിച്ചിരിക്കുകയാണ്.സാക്ഷരത,ആരോഗ്യം എന്നിങ്ങനെ കേരളം കൈവരിച്ച നേട്ട ങ്ങൾ ചെറുതല്ല.

കലകളാൽ സമ്പൂർണ്ണമായ കഥകളി,കളരിപയറ്റ്,മോഹനിയാട്ടം,എന്നിങ്ങനെയുളള നൃത്ത കലകൾ വിദേശിയരേ കേരളത്തിലെക്ക് ആകർഷിക്കുവാൻ ഒരു കാരണമാണ്.ആയൂര്‍വേദ ചികിത്സയും,രുചികളുടെ സ്വപന കൂട്ടും വിദേശികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

ഹരിതവർണ്ണ ശോഭയേറിയ കേരളം എന്ന് സമകാലീന ചിന്തയിൽ നമുക്ക് പറയുവാൻ സാധിക്കുകയില്ല. എങ്കിലും നല്ലോരു നാളേക്കായി സ്വപ്നം കണ്ടു കൊണ്ട് നമ്മുടെ നാടിന്റെ പിറന്നാൾ ദിനത്തെ വരവേൽക്കാം..

Nov 1

കേരളപിറവി സന്ദേശം-write up- Riya Tom

എല്ലാ കൂട്ടുകാർക്കും കേരള പിറവി ദിന ആശംസകൾ നേരുന്നു.

പ്രകൃതിയുടെ വർണ്ണ സുന്ദര മനോഹാരിത നിറഞ്ഞ “ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിശേഷിപ്പിക്കുന്ന കേരള നാട് 63 വർഷത്തിലേക്ക് രൂപപ്പെട്ടിരിക്കുന്നു.കേരള തനിമയും,ആഘോഷങ്ങളും,കലകളും,സാംസ്കാരിക ചൈതനൃവും മലയാളകരയിലെങ്ങും നിറഞ്ഞു നിൽക്കുന്ന അനുഭൂതിയാണ്.

1956 നവംബർ 1 നാണ് മലബാർ,കൊച്ചി,തിരുവിതാംകൂർ എന്നീ പ്രദേശങ്ങൾ ഒത്തുചേർന്ന് മലയാളികളുടെ സംസ്ഥാനമായി കേരളം രൂപം കൊള്ളുന്നത്.കേരളം എന്ന പേരിന്റെ പിന്നിൽ നിരവധി ഐതിഹങ്ങളും,കഥകളും,നാം കേട്ടിട്ടുണ്ട്.എന്നാൽ കേരളം എന്ന പേര് “വൃക്ഷങ്ങൾ നിറഞ്ഞ പ്രദേശം എന്ന അർതഥത്തിനാണ് ഏറ്റവും കൂടുതൽ സ്വീകാരിത.”അറബികൾ വിളിച്ച “ഖൈറുളള” എന്ന പേരും ലോപിച്ചും,ചേര രാജക്കാൻമാർ ഭരണത്തിൽ ഏർപ്പെട്ടപ്പോൾ പിന്നീട് അത് ചേരളമായി മാറുകയും അങ്ങനെ ഊന്നൽ നൽകി അത് കേരളമായി മാറി എന്നാണ് പേരിനു പിന്നിലെ ഐതിഹൃം.

മലയാളികൾക്കു വേണ്ടി മാത്രം പിറവി കൊണ്ട ദിനമാണ് കേരള പിറവി എന്നു നമ്മുക്ക് പറയാം.ഈ ദിനത്തിൽ സ്ത്രീകൾ സെറ്റു സാരിയുടെ വർണ്ണ ശോഭയിൽ നിറയുകയും,പുരുഷൻമാർ കോടി മുണ്ടിൽ എത്തിചേരുകയും ചെയ്യുമ്പോൾ ആഘോഷങ്ങൾക്ക് ഇരട്ടി മധുരമാണ് പകരുന്നത്.

ഐക്യകേരളം എന്നറിയപ്പെടുന്ന കേരളത്തിലെ ജനകീയ പ്രസ്ഥാനം രൂപവത്കരിച്ചത് ഭാഷാടിസ്ഥാനത്തിലാണ്.1947-ൽ ഇന്ത്യ ബ്രിട്ടീഷുകാരിൽ നിന്ന് സ്വതന്ത്രമായ ശേഷം ഐകൃ കേരളത്തിനു വേണ്ടി നാനാ ജില്ലകളിൽ നിന്ന് പ്രക്ഷോഭ ങ്ങൾ ശക്തിപ്പെട്ടു. ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാനുളള ഇന്ത്യ ഗവൺമെ ന്റിന്റെ തീരുമാന പ്രകാരം തിരുവിതാംകൂർ,കൊച്ചി,മദ്രാസ് പ്രസിഡൻസിയുടെ മലബാർ പ്രദേശങ്ങൾ മലയാള എന്ന പ്രധാന ഭാഷയേ കൂട്ടി ചേർക്കപ്പെട്ടു.

ഐതിഹങ്ങളാൽ സമ്പൂർണ്ണമായ നമ്മുടെ നാടിന്റെ കഥകളിൽ പരശുരാമന്റെ കഥയും ഇടംപിടിച്ചിരിക്കുന്നു.

തുടക്കത്തിൽ കേരളം പിന്നോക്കവസ്ഥയിൽ നിറഞ്ഞതാണെങ്കിലും ഇന്ന് ഏറെ വികസനം പ്രാപിച്ചിരിക്കുകയാണ്.സാക്ഷരത,ആരോഗ്യം എന്നിങ്ങനെ കേരളം കൈവരിച്ച നേട്ട ങ്ങൾ ചെറുതല്ല.

കലകളാൽ സമ്പൂർണ്ണമായ കഥകളി,കളരിപയറ്റ്,മോഹനിയാട്ടം,എന്നിങ്ങനെയുളള നൃത്ത കലകൾ വിദേശിയരേ കേരളത്തിലെക്ക് ആകർഷിക്കുവാൻ ഒരു കാരണമാണ്.ആയൂര്‍വേദ ചികിത്സയും,രുചികളുടെ സ്വപന കൂട്ടും വിദേശികൾക്ക് ഏറെ പ്രിയപ്പെട്ടതായി മാറിയിരിക്കുന്നു.

ഹരിതവർണ്ണ ശോഭയേറിയ കേരളം എന്ന് സമകാലീന ചിന്തയിൽ നമുക്ക് പറയുവാൻ സാധിക്കുകയില്ല. എങ്കിലും നല്ലോരു നാളേക്കായി സ്വപ്നം കണ്ടു കൊണ്ട് നമ്മുടെ നാടിന്റെ പിറന്നാൾ ദിനത്തെ വരവേൽക്കാം..

Nov 1

Positive Day

നാം പലപ്പോഴും നമ്മുടെ അവസ്ഥയിലും നിലവാരത്തെിലും നിന്നാണ് ചുറ്റുപാടുമുളള കാരൃങ്ങളെ വിലയിരുത്താറുളളത്.എന്നാൽ നമ്മൾ ഒരു സെക്കന്റ് ചിന്തിക്കണം നാം ഓരോരുത്തരും വൃതൃസ്തരാണെന്നും അവർക്ക് അവരവരുടെ നിലയിലും നിലവാരത്തിലും മാത്രമേ കാരൃങ്ങൾ ചെയുവാൻ കഴിയുകയുളളു എന്നുളള അടിസ്ഥാന കാരൃം മനസ്സിലാക്കിയാൽ നമ്മുടെ മനോഭാവം, ക്ഷമ, പരിഗണന എന്നീ ഗുണങ്ങൾ വർദ്ധിക്കും…

സ്നേഹമയിയായ അമ്മ:മദർ തേരേസ article by Riya Tom

പ്രത്യാശയുടെ ജ്വാലയിൽ നിറയപ്പെട്ട അമ്മ. വിരിയുന്ന പൂമൊട്ട്,എളിമയുടെ നിറദീപം എത്ര വർണ്ണിച്ചാലും മതിവരാത്ത ആത്മീയ തേജസ്സാണ് അമ്മ മദർ തെരേസ..

തെരുവുകളിൽ ആരോരുമില്ലാതെ നരകിച്ചു മരിക്കുന്ന ലക്ഷങ്ങളുടെ അടുത്തേക്ക് ഈശോയുടെ കരങ്ങൾ താങ്ങി ഇറങ്ങുമ്പോൾ കൈകുളളിൽ ജപമാല മണികൾ മാത്രം.. എന്തു കൊണ്ട് ഇവർ ആലംബഹീനരും രോഗികളുമായി ഇവിടെ കിടക്കുന്നു. എന്തു കൊണ്ട് ഇവരുടെ സ്ഥാനത്ത് ഞാനല്ല,ഓടയിൽ നിന്നും എടുക്കപ്പെട്ട ആ മനുഷൃൻ എന്തു കൊണ്ട് അയാൾ അവിടെയായി. ഇതിന്റെ ഉത്തരം ആർക്കും ചിന്തിക്കാൻ കഴിയാത്ത തിലും അതീതമാണ്…ആ ചിന്തകളാണ് അമ്മ പ്രാബലൃത്തിൽ എത്തിച്ചത്.

1910 ആഗസ്റ്റ് 26ന് നിക്കോളോ ബോക്ജാക്സിയുടെയും ഡ്രാണയുടെയും അഞ്ച് മക്കളിൽ ഇളയവളായി അമ്മ ജനിച്ചു. സ്നേഹമയിയായ ഡ്രാണ ആർഭാടങ്ങളിൽ നിന്നും മോശപ്പെട്ട കൂട്ടുകെട്ടുകളിൽ നിന്നും കാർക്കശൃത്തോടെ മക്കളേ അകറ്റി നിർ ത്തിയിരുന്നു.

മിഷിനറി പ്രവർത്തനങ്ങളിൽ അതീവ താൽപരൃം കാണിച്ച തേരേസ ചെറുപ്പം മുതലേ പാവപ്പെട്ടവർക്കായി ജീവിതം മാറ്റി വയ്ക്കണമെന്ന് ശക്തമായി തീരുമാനം എടുത്തിരുന്നു. പതിനെട്ട് വയസ്സായതോടെ തേരേസ ലൊറേറ്റോ സനൃസ സഭയിൽ ചേര്‍ന്നു. അന്ന് അവിടെ അമലോത്ഭവ മാതാവിന്റെ തിരുനടയിൽ വെച്ച് തേരേസ എന്ന പേരു സ്വീകരിച്ചത്.അതിനുശേഷം സനൃസ ജീവിതത്തിന്റെ പ്രഥമ പാഠങ്ങൾ അഭൃസിപ്പിക്കുന്നതിനായി രണ്ടു വർഷത്തേക്ക് ഡാർജിലിംഗിലേക്ക് തെരേസയേ അയച്ചു.അവിടെ വച്ച് സനൃസ പരിശീലനത്തോടൊപ്പം ഹിന്ദിയും,ബംഗാളിയും വശമാക്കിയ തേരേസ 1931 മേയ് 25 പ്രഥമ വാഗ്ദാനം നടത്തി ലൊറേറ്റോ സനൃസിനിയായി. ഡയറി കുറുപ്പുകൾ പതിവു പോലെ എഴുതിയിരുന്ന തേരേസയുടെ പേജുകളിൽ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാന ദിവസം അതാണ് എന്ന് കൂട്ടി ചേർ ത്തിരുന്നു. പിന്നീട് കൽക്കട്ടയിൽ തിരിച്ചെത്തിയ തേരേസ ലൊറേറ്റോ എന്റലി കോൺവെന്റ് വക ബംഗാളി സ്കൂളിൽ അധ്യാപികയായി നിയമിക്കപ്പെ ട്ടു. കുട്ടികളെയും കൂട്ടി ഇടയ്ക്കിടയ്ക്ക് ചേരികളിലേ പട്ടിണി പാവങ്ങളുടെ അടുത്തേക്ക് പോകാൻ തെരേസക്ക് അതിയായ താൽപരൃമായിരുന്നു

ആറു വർഷത്തേ സനൃസ ജീവിതം പൂർ ത്തിയായപ്പോൾ തേരേസയുടെ വാഗ്ദാനം പൂർത്തിയായി. ജീവിതവസാനം വരെ ദാരിദ്ര്യം,അനുസരണം, ബ്രഹ്മചരൃം എന്നീ സനൃസ ഘടകങ്ങൾ പാലിച്ചു കൊണ്ട് യേശുവിന്റെ സ്വന്തമായി, യേശുവിന് വേണ്ടി മാത്രം ജീവിക്കാൻ തേരസയുടെ ജീവിതം പൂർണ്ണമായി സമർപ്പിച്ചു. അന്നു മുതൽ സിസ്റ്റർ തേരേസയേ എല്ലാവരും മദർ തേരേസ എന്നു വിളിച്ചു തുടങ്ങി.

കൽക്കട്ടയിൽ നിന്ന് ഡാർജിലിങ്ങിലേ ക്കുളള യാത്രക്കിടയിലാണ് ഈശോയുടെ വിളി തൊട്ടറിഞ്ഞു ഈശോ കൽക്കട്ടയിലെ ചേരികളിലേക്ക് ക്ഷണിച്ചത്.നീലക്കരയുളള വെളള സാരിയുടുത്ത് തേരേസ മക്കളുടെ അടുത്തേക്കിറങ്ങി.

“പാവങ്ങളുടെ കൊച്ചു സഹോദരികൾ” എന്ന സനൃസ സഭ ആരംഭിച്ചു.ഇത് തേരേസയുടെ ജീവിത ത്തിലെ രണ്ടാം പരിശീലന കാലഘട്ടമായിരുന്നു. തെരുവിൽ കിടന്നു മരിക്കുന്നവരേയും,പുഴുക്കളരിച്ചും, ഉറുമ്പരിച്ചും കിടക്കുന്ന കുഞ്ഞുങ്ങളെയും ചേരികളിലെ ഓരങ്ങളിൽ തെരേസ അനുദിനം കണ്ടു മുട്ടുകയും അവരെ പരിപാലിക്കുകയും ചെയ്തു. അങ്ങനെയിരിക്കുമ്പോഴാണ് തേരേസയുടെ മുൻ വിദ്യാർതഥികളിൽ ഒരാളായ സുഭാഷിണി ദാസ് സേവനം ചെയ്യാനെത്തിയത്.പിന്നീട് 1950 ജൂൺ മാസമായപ്പോഴേക്കും അംഗങ്ങളുടെ സംഖൃ വർദ്ധിച്ചു.അങ്ങനെ കൽക്കട്ടയിൽ ദൈവചൈതനൃത്തോടെ “മിഷിനറി ഓഫ് ചാരിറ്റി”രൂപമെടുത്തു.1950 ഒക്ടോ 7ന് ഔദ്യോഗികാനുമതിയോടെ പ്രവർത്തനമാരംഭിച്ചു.

ഇതെല്ലാം അമ്മയുടെ ജീവിതത്തിലെ ദൈവകൃപയുടെ ദിനങ്ങളായിരുന്നു. ആതുരാലയങ്ങളും ശിശുഭവനങ്ങളും കുഷ്ഠ രോഗപരിചരണ വിഭാഗങ്ങളുമെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയര്‍ന്നു വന്നു.സമാധാനത്തിനുളള നോബേൽ സമ്മാനം മുതൽ മദറിനെ തേടിയെത്തി.

ഓരോ ഭവനത്തിന്റെയും ഓരോ സഹോദരിമാരുടെയും വേദനകളും കണ്ണുനീരും ഏറ്റുവാങ്ങേണ്ടി വന്ന അമ്മ എല്ലാവർക്കും ആശ്വാസമായിരുന്നു.ഈ ലോകം മുഴുവൻ പടർന്നു പന്തലിച്ച ആ മുല്ല വളളിയുടെ സുഗന്ധം,കനിവിന്റെ നിറമുളള ആ റോസാപുഷ്പം ഇന്നും ഉണ്ടായിരുന്നുവെങ്കിൽ ഒരിക്കലും തെരുവുകൾ അനാഥമാകില്ലായിരുന്നു….

“ആത്മാവ് സ്വയം ദൈവത്തിനു മുഴുവനായി കീഴടങ്ങുന്ന പ്രവർത്തിയാണ് വിശുദ്ധി”-

മദർതെരേസ

By

Riya Tom

Design a site like this with WordPress.com
Get started